ഇരുൾ വീണ ഫിസിക്സ് ക്ലാസ് മുറിയിൽ ലേഖയുടെ മുഖത്തു ഒരിക്കൽ പോലും നോക്കാതെ രാഘവൻ മൂന്ന് വര്ഷം കഴിച്ചുകൂട്ടി .
അതി സുന്ദരിയായ ലേഖയോട് രാഘവന് പ്രണയമായിരുന്നു
ഇതു എന്ത് പ്രണയമാണ് .
അവൾ തന്നേ ശ്രദ്ധിക്കുന്നുണ്ടോ .
മറ്റുള്ളവരിൽ നിന്നും വ്യതയസ്തനായി കാണുന്നുണ്ടോ .
തന്റെയ സാമീപ്യത്തിൽ അവൾ അകാരണമായി സന്തോഷിക്കുന്നുണ്ടോ .
ഇതൊക്കെ അറിയുന്നതാണ് ഒരു പ്രണയത്തിന്റെ ശൈശവ കാലഘട്ടത്തിന്റെ രസക്കൂട്ടു .
അതൊന്നുമില്ലാതെ രാഘവൻ പ്രണയത്തെ ഉള്ളിൽ ഒതുക്കി .
തനറെയ് ബോധമനസിനു പിടി കൊടുക്കാതെ , അബോധമനസ്സിൽ അയാൾ അവളെ താലോലിച്ചു .
ചില നേരത്തു അയാൾ തന്റെ ക്‌ളാസ് മുറിയിലെ ജനാലയിലൂടെ പുറത്തേക്കു നോക്കും .
ഒരു കരുമൻ ഇറ്റാലിയൻ പൂച്ച യുമായി സുലൈമാനിക്ക നാല്കവലിയിൽ ഇരുന്നു മാജിക്ക് കാണിക്കുന്നത് രാഘവന് അവ്യക്ത്തമായി കാണാമായിരുന്നു .
ഒരു മണ്ണ് ചട്ടിയിൽ സുലൈമാനിക്ക ഒരു മാങ്ങാണ്ടി കുഴിച്ചിടും .
പിന്നെ ഒരു തുണി ശീല കൊണ്ട് പൊതിയും .
പിന്നെ അത് ഒരു ചെടിയായി , ഒരു മരമായി , പൂത്തു , മാമ്പഴം പൊഴിക്കും .
ദൈവത്തിനെ പോലെ മാമ്പഴം പറിച്ചു കൂടി നിൽക്കുന്നവർക്ക് എറിഞ്ഞു കൊടുക്കുമ്പോഴേക്കും , കുട്ടുമുക്കിലെ ചക്കി പൂച്ചകൾക്ക് ഇറ്റാലിയൻ ജീനുകൾ സംഭാവന ചെയ്തു കരുമൻ തിരിച്ചുവരും .
ഇനി കരുമൻറെ ഊഴമാണ് . ഒരു കുട്ടയിൽ വിഷം ചീറ്റുന്ന അണലിയെയും , കരുമാനെയും കമഴ്ത്തി വയ്ക്കും . കൊത്തു കൊണ്ടാൽ അഞ്ചു മിനുട്ടു അതിൽ കൂടുതൽ ആയുസില്ല കരുമനു .
കടി കിട്ടിയാൽ അണലി രണ്ടു കഷ്ണമാവും .
പക്ഷേ തുറന്നു നോക്കുന്നത് വരെ , അണലിയും കരുമാനും ജീവനോടെയും മരിച്ചും ഇരിക്കുന്ന നിമിഷമുണ്ട് .
രാഘവന്റെ പ്രണയം പോലെ . മനസ് തുറന്നു നോക്കാത്തതിനാൽ ഒരേ സമയം പ്രണയത്തിലും അപരിചിതരായും അവർ കഴിയുന്നു .
ആ നിമിഷമാണ് മാജിക്ക് .
ഉണ്ട് , അല്ലെങ്കിൽ ഇല്ല എന്ന് നിരീക്ഷിക്കുന്ന നിമിഷം , അവയിൽ രണ്ടിലൊന്ന് സംഭവയ്ക്കുന്നു
സുലൈമാനിക്കയുടെ കരുമാനെ ആളുകൾക്കു ഇഷ്ട്ട്ടമാണ് .
കുട്ട തുറക്കുമ്പോൾ അവൻ വിജയ ശ്രീലളിതനായി തിരിച്ചു വരും .
സുലൈമാനിക്കയുടെ മാന്ത്രിക പൂച്ചയാണവൻ .
ഏഴു വര്ഷങ്ങള്ക്കു ശേഷം രാഘവൻ ക്വാണ്ടും എൻ ടാൻ ആംഗിൾ മെന്റ് എന്ന സമസ്യയിൽ പ്രബന്ധം അവതരിപ്പിച്ചപ്പോൾ പ്രതിപാദ്യ വിഷയം പ്രണയമായിരുന്നു
. സുലൈമാനിക്കയുടെ മാന്ത്രിക കൂട്ട യുടെ സ്ഥാനത്തു മനസ്സും .
മുഖത്ത് നോക്കാൻ പേടിച്ചു കൊണ്ട് അയാൾ ആദ്യമായി ലേഖയുടെ കയ്യിൽ പിടിച്ചു .
അവൾ രാഘവനെ ചുംബിച്ചു . ക്വാണ്ടും മെക്കാനിക്സിലെ ഒരു പ്രണയാർദ്രമായ അധ്യായത്തിനു അന്ന് അവിടെ തിരശീല വീണു .
സുലൈമാനിക്കയും കരുമനും
അതി സുന്ദരിയായ ലേഖയോട് രാഘവന് പ്രണയമായിരുന്നു
ഇതു എന്ത് പ്രണയമാണ് .
അവൾ തന്നേ ശ്രദ്ധിക്കുന്നുണ്ടോ .
മറ്റുള്ളവരിൽ നിന്നും വ്യതയസ്തനായി കാണുന്നുണ്ടോ .
തന്റെയ സാമീപ്യത്തിൽ അവൾ അകാരണമായി സന്തോഷിക്കുന്നുണ്ടോ .
ഇതൊക്കെ അറിയുന്നതാണ് ഒരു പ്രണയത്തിന്റെ ശൈശവ കാലഘട്ടത്തിന്റെ രസക്കൂട്ടു .
അതൊന്നുമില്ലാതെ രാഘവൻ പ്രണയത്തെ ഉള്ളിൽ ഒതുക്കി .
തനറെയ് ബോധമനസിനു പിടി കൊടുക്കാതെ , അബോധമനസ്സിൽ അയാൾ അവളെ താലോലിച്ചു .
ചില നേരത്തു അയാൾ തന്റെ ക്‌ളാസ് മുറിയിലെ ജനാലയിലൂടെ പുറത്തേക്കു നോക്കും .
ഒരു കരുമൻ ഇറ്റാലിയൻ പൂച്ച യുമായി സുലൈമാനിക്ക നാല്കവലിയിൽ ഇരുന്നു മാജിക്ക് കാണിക്കുന്നത് രാഘവന് അവ്യക്ത്തമായി കാണാമായിരുന്നു .
ഒരു മണ്ണ് ചട്ടിയിൽ സുലൈമാനിക്ക ഒരു മാങ്ങാണ്ടി കുഴിച്ചിടും .
പിന്നെ ഒരു തുണി ശീല കൊണ്ട് പൊതിയും .
പിന്നെ അത് ഒരു ചെടിയായി , ഒരു മരമായി , പൂത്തു , മാമ്പഴം പൊഴിക്കും .
ദൈവത്തിനെ പോലെ മാമ്പഴം പറിച്ചു കൂടി നിൽക്കുന്നവർക്ക് എറിഞ്ഞു കൊടുക്കുമ്പോഴേക്കും , കുട്ടുമുക്കിലെ ചക്കി പൂച്ചകൾക്ക് ഇറ്റാലിയൻ ജീനുകൾ സംഭാവന ചെയ്തു കരുമൻ തിരിച്ചുവരും .
ഇനി കരുമൻറെ ഊഴമാണ് . ഒരു കുട്ടയിൽ വിഷം ചീറ്റുന്ന അണലിയെയും , കരുമാനെയും കമഴ്ത്തി വയ്ക്കും . കൊത്തു കൊണ്ടാൽ അഞ്ചു മിനുട്ടു അതിൽ കൂടുതൽ ആയുസില്ല കരുമനു .
കടി കിട്ടിയാൽ അണലി രണ്ടു കഷ്ണമാവും .
പക്ഷേ തുറന്നു നോക്കുന്നത് വരെ , അണലിയും കരുമാനും ജീവനോടെയും മരിച്ചും ഇരിക്കുന്ന നിമിഷമുണ്ട് .
രാഘവന്റെ പ്രണയം പോലെ . മനസ് തുറന്നു നോക്കാത്തതിനാൽ ഒരേ സമയം പ്രണയത്തിലും അപരിചിതരായും അവർ കഴിയുന്നു .
ആ നിമിഷമാണ് മാജിക്ക് .
ഉണ്ട് , അല്ലെങ്കിൽ ഇല്ല എന്ന് നിരീക്ഷിക്കുന്ന നിമിഷം , അവയിൽ രണ്ടിലൊന്ന് സംഭവയ്ക്കുന്നു
സുലൈമാനിക്കയുടെ കരുമാനെ ആളുകൾക്കു ഇഷ്ട്ട്ടമാണ് .
കുട്ട തുറക്കുമ്പോൾ അവൻ വിജയ ശ്രീലളിതനായി തിരിച്ചു വരും .
സുലൈമാനിക്കയുടെ മാന്ത്രിക പൂച്ചയാണവൻ .
ഏഴു വര്ഷങ്ങള്ക്കു ശേഷം രാഘവൻ ക്വാണ്ടും എൻ ടാൻ ആംഗിൾ മെന്റ് എന്ന സമസ്യയിൽ പ്രബന്ധം അവതരിപ്പിച്ചപ്പോൾ പ്രതിപാദ്യ വിഷയം പ്രണയമായിരുന്നു
. സുലൈമാനിക്കയുടെ മാന്ത്രിക കൂട്ട യുടെ സ്ഥാനത്തു മനസ്സും .
മുഖത്ത് നോക്കാൻ പേടിച്ചു കൊണ്ട് അയാൾ ആദ്യമായി ലേഖയുടെ കയ്യിൽ പിടിച്ചു .
അവൾ രാഘവനെ ചുംബിച്ചു . ക്വാണ്ടും മെക്കാനിക്സിലെ ഒരു പ്രണയാർദ്രമായ അധ്യായത്തിനു അന്ന് അവിടെ തിരശീല വീണു .
സുലൈമാനിക്കയും കരുമനും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ