ആകെ പേജ്‌കാഴ്‌ചകള്‍

2019, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

നദീ തീരവും  രാത്രിയും  പൂനിലാവും
-----------------------------------------------------------

തന്റെ  വികാരവിചാരങ്ങളെ  മറ്റൊരുവനിലേക്കു  പകരാൻ  മാതൃ  ഭാഷയേക്കാൾ  മറ്റൊന്നില്ലെന്നു  രാഘവന്  മനസിലായത്  അന്യ  രാജ്യത്തു  ജോലിക്കു  പോയപ്പോഴാണ്   . ഒരുമിച്ചു  താമസിക്കുന്നവർ  എല്ലാം  പല  ഭാഷ  സംസാരിക്കുന്നവർ  . ഒരാൾ  കന്നഡ  , മറ്റൊരാൾ  തെലുങ്ക്  , പിന്നെ  തമിഴ്  , വല്ലപ്പോഴുമുള്ള  ഹിന്ദി  , പിന്നെ  ജർമനും   . ഒരേ  ഭാഷ  അറിയുന്നവർക്ക്  ഒരടുപ്പം  കാണുമെങ്കിലും  , അത്  കുറെ  കാലം  നില  നിൽക്കണം  എന്നില്ല  .

പിന്നെ  ഒരു ആശ്വാസം  മലയാളം  പാട്ടുകളാണ്  . കുറച്ചു  മലയാളം  സിനിമകളാണ്  .

അങ്ങനെ  തണുത്ത  കാറ്റു  വീശിയിരുന്ന  ഒരു വെകുന്നേരത്തു  ഒരു  പാട്ടു കേട്ട്   രാഘവൻ തൻറെ  ജനാലയിലൂടെ  പുറത്തേക്കു  നോക്കി .

ഇശൽ തേൻ  കണം  കൊണ്ട്  വാ  തെന്നലേ നീ

ഗസൽ പൂക്കളാലെ  ചിരിച്ചു  വസന്തം 

നദി  തീരവും  രാത്രിയും പൂനിലാവും  .

ഈപാട്ടു  കേട്ടയുടൻ   രാഘവൻ  ഫ്രിഡ്ജ് തുറന്നു  ഒരു  കൊളീഷ്  ബീയർ എടുത്തു  പുഴ  കരയിലേക്ക്  നടക്കാൻ  ഒരുങ്ങി  .

ഒരേ  വീട്ടിൽ  താമസിക്കുന്ന  ആന്ധ്രാ  കാരനായ  ഗോപി രാഘവനോട്  ചോദിച്ചു  .

ഡ്യൂഡ്   , വെർ  ആർ  യു  ഗോയിങ്  വിത്ത്  ബിയർ  .

രാഘവൻ  പറഞ്ഞു  .

ഐ ആം ഗോയിങ് റ്റു   ദി റിവർ  സൈഡ്  .

വൈ ഡ്യൂഡ്  . കോൾഡ് നൈറ്റ്  വാട്ട്  ഈസ്  ദേർ  ഇൻ ദി റിവർ  . ?

ഇരുപതു  വർഷത്തെ  പ്രണയത്തിനു  ശേഷം   തന്റെ  ഒപ്പം  സ്കൂളിൽ  പഠിച്ച  സുഹിർത്തിനെ  വിവാഹം  കഴിച്ച  മഹാനാണ്  ഗോപി  .

ഇവനെ എങ്ങനെ  പറഞ്ഞു  മനസിലാക്കും ഒരു  പാട്  പ്രണയങ്ങളിലൂടെ  അലഞ്ഞു  ഗതി  കിട്ടാത്ത  ആത്മാവായ  രാഘവൻ   ,  

നദീ തീരവും  രാത്രിയും  പൂനിലാവും   !!!!! .

ഡ്യൂഡ്  , ഇട്സ്  റിവർ  സൈഡ് , നൈറ്റ് , ഫുൾ മൂൺ  ,  ഇറ്റു  വിൽ  ബി വണ്ടര്ഫുള്

അറിയാവുന്ന  കാല്പനികതയിൽ  രാഘവൻ  ഒരു  തർജമ  നടത്തി  .

കം  , വി  ഗോ  ഫോർ എ ബിയർ  .

നോ യാർ , ഐ ആം  ഗോയിങ്  റ്റു  സ്ലീപ് .

രഘവനെ  ഡോപ്പാമിൻ  കണികകൾ  പതിയെ  പുഴ  കരയിലേക്ക്  കൊണ്ട്  പോയി . വെയിനെർ  പ്ലാറ്സിലെ  തൂക്കു  പാലത്തിനു  മുകളിൽ  നിന്ന് കൊണ്ട് , അതിസുന്ദരിയായ  യുവതയുടെ അരഞ്ഞാണം  പോലെ  നിലാവ്  കൊണ്ട്  തിളങ്ങി ,  റെയിൻ  നദി  ഒഴുകി  വരുന്നത്  രാഘവൻ  ആസ്വദിച്ചു  .

നദീ തീരവും  രാത്രിയും  പൂനിലാവും
വിളിക്കുന്നു  നമ്മെ  മലർ  കൈകൾ നീട്ടി  .

പ്രീ  ഫ്രോണ്ടൽ കോർടെക്സ്  , ഒരു നിമിഷം  കണ്ണടച്ച  സമയം  രാഘവന്  ഒരു  വെളിപാടുണ്ടായി  .

തന്റെ   ജീവിതത്തിലെ എല്ലാ  പ്രണയങ്ങളും   പാസ്ററ്  , പ്രേസേന്റ്റ്  , ഫ്യുച്ചർ  എന്നില്ലാതെ  ഒരേ നിമിഷം   തന്റെ  ബോധ  മണ്ഡലത്തിൽ  വിഹരിക്കുന്നതായി  അയാൾ  കണ്ടെത്തി  .

തീർച്ചയായും  ഒരു ഡെല്യൂഷൻ  അല്ല  ഇതെന്നും  , ഏതു  നിമിഷവും സ്പേസും   പുനർ  നിർമിക്കാൻ  മനുഷ്യ മസ്തിഷ്ക്കത്തിന്  അവിശ്വസിനീയമായ  കഴിവുണ്ടെന്നും  രാഘവന്  തോന്നി .

പ്രണയം  യാഥാർഥ്യമാണോ  , അതോ  സമയബന്ധിതമാണോ  , അതോ  വെറും  തട്ടിപ്പാണോ ,  ഒട്ടനേകം  ചോദ്യങ്ങൾ  രാഘവനിൽ  ഉയർന്നു  .

തന്റെ  ഗാബ  റിസെപെട്ടേഴ്സിന്  കാര്യമായ  തകരാർ ഉണ്ടായെന്നു  അയാൾക്ക്‌  മനസിലായി  .

സമയം  നിശ്ചലമായി  .

തണുപ്പേറി  വന്നു  .

മഞ്ഞു പെയ്യാൻ  തുടങ്ങി  .

നിലാവ്  നേർത്തു  നേർത്തു  ഇല്ലാതായി  .

ഇരുട്ടു  പരന്നു  .

പ്രണയം  നിസ്സംഗതയിലേക്ക്  വഴി മാറി  .

രാഘവൻ  മുറിയില്ലേക്ക്  നടന്നു  .

ഗോപി  വാതിൽ  തുറന്നു  .

ഡ്യൂഡ്  . ഐ ടോൾഡ്  യു  റൈറ്റ്  .

വാട്ട് ഈസ് ദേർ അറ്റ് നൈറ്റ്  .?

കം  , സിറ്റ് , വി  ക്യാൻ ഹാവ് വൺ മോർ  ബിയർ  .

നദീ തീരവും  രാത്രിയും  പൂനിലാവും  ഗോപിയെ  ഒരു  തരത്തിലും  സ്വാധിനിച്ചില്ല  എന്ന്  രാഘവനെ  അമ്പരപ്പിച്ചു  .

 അയാൾ  ഗോപിയോട്  ചോദിച്ചു  . 

ഈ സ്  ലവ്  ഈസ്  റിയൽ  ? .

അവൻ  പറഞ്ഞു  . നോ !!!!!  ,

വാട്ട് ഈസ് റിയൽ  ഈസ് ലൈഫ്  ഒൺലി  .!!!!!!!!!!!!!!!!!!!!!!!!!!!

ബട്ട്  ,  യു ഹാവ്  റ്റു  ലവ്   സം  തിങ് ടു  മെയ്‌ക്ക്  ലൈഫ്  റിയൽ . !!!!!!!!!!!!!!!!!

അത്  രാഘവന്  മനസിലാവുന്നതിനപ്പുറമായിരുന്നു  .

അയാൾ  മറ്റൊരു  പാട്ടിലേക്കു  മനസിനെ  അലയാൻ  വിട്ടു .


 






2019, ജൂലൈ 23, ചൊവ്വാഴ്ച

ഇരട്ട വിരോധാഭാസം

ലോകമൊട്ടുക്കു  ഏറു  കൊണ്ട പട്ടിയെ പോലെ   ദ്രുത  ഗതിയിൽ  മുന്നോട്ടു  കുത്തിക്കവെ  , രാഘവൻ   ചിന്നു   ചേച്ചിയുടെ  കോലായിൽ  ഇരുന്നു  ലോകത്തെ അമ്പരപ്പോടെ  നോക്കി.



എന്താണ്  എല്ലാവര്ക്കും  സമയം  പതുക്കെ പോവുന്നത്. രാഘവൻ  ചിന്നു  ചേചിയോട്  ചോദിച്ചു  .

. ഓടി  കൊണ്ടിരിക്കുന്നവർക്കു  സമയം  മെല്ലെ  പോവുള്ളോ  രാഘവാ  . അവർക്കു  കൊറേ  ദൂരം  ഓടിയെത്തണ്ട  .
അതിനു  കൊറേ സമയം  വേണ്ടേ  . ആയുസ്സു  കൂട്ടാൻ  പറ്റില്ലാലോ  . ചിന്നു  ചേച്ചി  പറഞ്ഞു

ഞാൻ  പത്തു  മുപ്പതു  വര്ഷം  ഈ കോലായിൽ  ഇരുന്നു  പപ്പടം  പരത്തി .

ഇന്നും പരത്തുന്നു

  . നീ  എത്ര  കാലായി ഈ കോലായിൽ  വന്നിരിക്കാൻ  തുടങ്ങീട്ട്

അപ്പോൾ ൊവെളിച്ചതിനൊപ്പം  നിലം  തൊടാതെ  കുതിച്ച   കണ്ണപ്പേട്ടൻ , നാൽക്കവലയിൽ നിന്ന്  തന്റെയ  എട്ടു  കെട്ടിലേക്കു  തിരിയവേ , ഗൃഹാതുരത്വം  മൂത്തു , കാലങ്ങളായി  പപ്പടം പരത്തുന്ന  ചിന്നു ചേച്ചിയുടെ  കോലായിലേക്കു    നോക്കി  .


രാഘവനും  ചിന്നു ചേച്ചിയും  കാലത്തിലൂടെ  പിന്നോട്ട്  പോകുകയാണോ എന്ന്  കണ്ണപ്പേട്ടൻ സംശയിച്ചു  .


അത്ഭുതം  തന്നെ, സമയം  എത്ര  പതുക്കെയാണ് അവർക്കു രണ്ടു  പേർക്കും കടന്നു പോവുന്നത്  . കണ്ണപ്പേട്ടൻ  ഓർത്തു  .

ആബുലൻസ്  ഗോപിയേട്ടന്റെ  കട  കഴിഞ്ഞു  പോയത്  കണ്ണപ്പേട്ടൻ  അറിഞ്ഞില്ല .

രാഘവേട്ടനുംചിന്നു ചേച്ചിക്കും  സമയം  പതിയെ  പോകുന്നു

കണ്ണപ്പേട്ടനും  സമയം  പതിയെ പോകുന്നു  .

ഇതെന്ത്  മറിമായം  .

അപ്പൊ  രണ്ടു  പേരും  കൂടെ കൂട്ടിയ  ശാസ്താവിനോ ?

ലോകത്തിൻറെ  ഒപ്പം  മുന്നോട്ടോടിയ  കണ്ണപ്പേട്ടൻ  കൂടെ കൂട്ടിയ  ശാസ്‌താവിനാണോ  , ചിന്നു  ചേച്ചിയുടെ  കോലായിൽ ഇരുന്നു   പുറകോട്ടു  സഞ്ചരിച്ച  രാഘവേട്ടന്റെ  ശാസ്‌താവിനാണോ  പ്രായം കുറവെന്ന്  ആർക്കും  പറയാൻ കഴിഞ്ഞില്ല.

ശാസ്താവിന്  പ്രായം  എന്നുന്നുണ്ടോ  ? ..

വല്ലാത്ത  ഒരു  വിരോധാഭാസം  തന്നേ .







2019, ജൂലൈ 16, ചൊവ്വാഴ്ച

സുലൈമാനിക്കയും കരുമനും

ഇരുൾ  വീണ  ഫിസിക്സ് ക്ലാസ്  മുറിയിൽ  ലേഖയുടെ  മുഖത്തു  ഒരിക്കൽ  പോലും നോക്കാതെ  രാഘവൻ  മൂന്ന്  വര്ഷം  കഴിച്ചുകൂട്ടി  .

അതി  സുന്ദരിയായ  ലേഖയോട്  രാഘവന്  പ്രണയമായിരുന്നു

ഇതു  എന്ത്  പ്രണയമാണ്  .

അവൾ  തന്നേ  ശ്രദ്ധിക്കുന്നുണ്ടോ .

മറ്റുള്ളവരിൽ  നിന്നും  വ്യതയസ്തനായി  കാണുന്നുണ്ടോ  .

തന്റെയ  സാമീപ്യത്തിൽ   അവൾ  അകാരണമായി സന്തോഷിക്കുന്നുണ്ടോ .

ഇതൊക്കെ  അറിയുന്നതാണ്  ഒരു  പ്രണയത്തിന്റെ  ശൈശവ  കാലഘട്ടത്തിന്റെ  രസക്കൂട്ടു  .

അതൊന്നുമില്ലാതെ  രാഘവൻ  പ്രണയത്തെ  ഉള്ളിൽ ഒതുക്കി  .

 തനറെയ്  ബോധമനസിനു  പിടി  കൊടുക്കാതെ  , അബോധമനസ്സിൽ  അയാൾ അവളെ  താലോലിച്ചു  .

ചില നേരത്തു  അയാൾ   തന്റെ  ക്‌ളാസ്  മുറിയിലെ  ജനാലയിലൂടെ  പുറത്തേക്കു  നോക്കും .

ഒരു  കരുമൻ  ഇറ്റാലിയൻ  പൂച്ച യുമായി  സുലൈമാനിക്ക  നാല്കവലിയിൽ  ഇരുന്നു  മാജിക്ക്  കാണിക്കുന്നത്  രാഘവന്   അവ്യക്ത്തമായി  കാണാമായിരുന്നു   .

ഒരു  മണ്ണ്  ചട്ടിയിൽ  സുലൈമാനിക്ക  ഒരു  മാങ്ങാണ്ടി  കുഴിച്ചിടും  .

പിന്നെ  ഒരു തുണി  ശീല  കൊണ്ട്  പൊതിയും  .

പിന്നെ   അത്  ഒരു ചെടിയായി  , ഒരു മരമായി  ,   പൂത്തു  , മാമ്പഴം  പൊഴിക്കും  .

ദൈവത്തിനെ  പോലെ  മാമ്പഴം  പറിച്ചു  കൂടി  നിൽക്കുന്നവർക്ക്  എറിഞ്ഞു  കൊടുക്കുമ്പോഴേക്കും  , കുട്ടുമുക്കിലെ  ചക്കി  പൂച്ചകൾക്ക്  ഇറ്റാലിയൻ  ജീനുകൾ  സംഭാവന ചെയ്തു  കരുമൻ  തിരിച്ചുവരും  .

ഇനി  കരുമൻറെ  ഊഴമാണ്  .  ഒരു  കുട്ടയിൽ  വിഷം  ചീറ്റുന്ന  അണലിയെയും  ,  കരുമാനെയും  കമഴ്ത്തി  വയ്ക്കും  . കൊത്തു  കൊണ്ടാൽ  അഞ്ചു  മിനുട്ടു  അതിൽ  കൂടുതൽ  ആയുസില്ല  കരുമനു  .

കടി  കിട്ടിയാൽ  അണലി രണ്ടു കഷ്ണമാവും  .

പക്ഷേ  തുറന്നു  നോക്കുന്നത് വരെ   , അണലിയും  കരുമാനും  ജീവനോടെയും  മരിച്ചും  ഇരിക്കുന്ന  നിമിഷമുണ്ട്  .

രാഘവന്റെ  പ്രണയം  പോലെ  . മനസ്  തുറന്നു  നോക്കാത്തതിനാൽ  ഒരേ സമയം  പ്രണയത്തിലും  അപരിചിതരായും  അവർ  കഴിയുന്നു .

ആ  നിമിഷമാണ്  മാജിക്ക്  .

ഉണ്ട്  , അല്ലെങ്കിൽ  ഇല്ല  എന്ന്  നിരീക്ഷിക്കുന്ന  നിമിഷം  ,  അവയിൽ  രണ്ടിലൊന്ന്  സംഭവയ്ക്കുന്നു

സുലൈമാനിക്കയുടെ  കരുമാനെ  ആളുകൾക്കു  ഇഷ്ട്ട്ടമാണ്  .

കുട്ട  തുറക്കുമ്പോൾ  അവൻ  വിജയ ശ്രീലളിതനായി  തിരിച്ചു  വരും  .

സുലൈമാനിക്കയുടെ   മാന്ത്രിക  പൂച്ചയാണവൻ  .

ഏഴു  വര്ഷങ്ങള്ക്കു  ശേഷം രാഘവൻ  ക്വാണ്ടും എൻ  ടാൻ ആംഗിൾ  മെന്റ്  എന്ന  സമസ്യയിൽ  പ്രബന്ധം  അവതരിപ്പിച്ചപ്പോൾ  പ്രതിപാദ്യ  വിഷയം  പ്രണയമായിരുന്നു

 . സുലൈമാനിക്കയുടെ  മാന്ത്രിക  കൂട്ട യുടെ സ്ഥാനത്തു  മനസ്സും  .

മുഖത്ത്  നോക്കാൻ  പേടിച്ചു  കൊണ്ട്  അയാൾ  ആദ്യമായി  ലേഖയുടെ  കയ്യിൽ  പിടിച്ചു   .

അവൾ  രാഘവനെ  ചുംബിച്ചു  .  ക്വാണ്ടും  മെക്കാനിക്സിലെ  ഒരു  പ്രണയാർദ്രമായ  അധ്യായത്തിനു അന്ന്  അവിടെ തിരശീല  വീണു .


സുലൈമാനിക്കയും  കരുമനും

2019, ഏപ്രിൽ 25, വ്യാഴാഴ്‌ച

370

370

മലേഷ്യൻ വിമാനം കോലാലംപൂർ  വിമാനത്താവളത്തിൽ  നിന്നും  പറന്നുയർന്നപ്പോൾ അയാൾ സഹയാത്രികയോട്  ചോദിച്ചു  .

ടു  യു  ലൈക്  ഫിസിക്സ്  . 

നോ  . ഐ ആം എ സെക്‌സോളോജിസ്റ്  . മൈ  നെയിം ഈസ്  റൂബെല്ല .

നൈസ് നെയിം . പക്ഷേ  അത് ഒരു വൈറസിന്റെ  പേരല്ലേ  .

അവർ ചിരിച്ചു  .

ഓക്കേ  . ഞാൻ ഒരു തിയററ്റിക്കൽ  ഫിസിസിസ്റ്  ആണ്.  ടെസ്‌ല  എന്നാണ് എന്റെ പേരു 

പരിചയപ്പെട്ടതിൽ  വളരെ സന്തോഷം .

നിങ്ങൾ എന്നോട്  എന്തെങ്കിലും  സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ  .

സത്യം  പറഞ്ഞാൽ എന്റെ വാച്ചിലെ കോമ്പസ്സിലെ  അസാധാരണമായ  ദിശാ  മാറ്റമാണ്  നിങ്ങളോടു  സംസാരിക്കാൻ  എന്നെ പ്രേരിപ്പിച്ചത്  .

ഈ വിമാനത്തിന്  റഡാർ  സിഗ്നലുകൾ  ലഭിക്കുന്നുണ്ടോ  എന്ന്  ഞാൻ  സംശയിക്കുന്നു  .

ഒരു പ്രവചനം  യാഥാർഥ്യമായപോലെ  ക്രൂ  അനോൺസ്‌മെന്റ്  വന്നു  .

വിമാനത്തിന്റെ  സിഗ്നൽ  സംവിധാനം  തകരാറിലായി  .  വിമാനത്തിന്റെ  വേഗം  അസാധാരണമാം  വിധം   കൂടുന്നു  വെന്നു  പൈലറ്റ്  അൺനോൺസ്  ചെയ്തു  .

വളരെ  വേഗം യാത്ര  ചെയ്താൽ   സമയം  പതുക്കെ  ചലിക്കുമെന്നു  ഐൻസ്റ്റീൻ  പറഞ്ഞിട്ടുണ്ട്  . 


അവർ  സംസാരിച്ചു  കൊണ്ടേ  ഇരുന്നു  . കൂട്ടുകാരെ  പോലെ  . 

സമയത്തിനും  കാലത്തിനും  അപ്പുറം .

തനിക്കു  എന്നന്നേന്നേക്കും  സംസാരിക്കാൻ  ഒരു കൂട്ട്  വേണം  എന്ന്  ടെസ്‌ല മുൻ  കൂട്ടി  അറിഞ്ഞപോലെ .

പക്ഷേ  വിമാനം  ബെയ്ജിഗിൽ  എത്തിയില്ല  . എവിടെയും  എത്തിയില്ല  .

എവിടെയാണെന്ന്  ഏതു വരെ ആര്ക്കും  അറിയില്ല .

 8 March 2014 കോലാലംപൂർ  വിമാനത്താവളത്തിൽ  നിന്നും ബെയ്ജിങ്ങില്ലേക്ക് പറന്ന MH370 എന്ന  വിമാനത്തിൻറെ  തിരോധനമാണ്   അത് .

  




2015, ഏപ്രിൽ 17, വെള്ളിയാഴ്‌ച

ബോട്ടി

നിനക്ക്  ബ്ര്ഗ്മാനെ  കുറിച്ച്  ഒന്നുമറിയില്ല . തി യെട്ടരിനുക്കുറിച്ച്  ഒന്നുമറിയില്ല .വെറുതെ  ആളാവാൻ  വൈൽഡ്‌  സ്ട്രവ്ബെര്രിസിനെ
മദ്യതിനോപ്പം  വിളമ്പണ്ട . കുട്ടത്തിലെ  മുതിർന്ന  നാടകാചാര്യൻ  ആജ്ഞാപിച്ചു .

ഒരു അവഹേളനത്തിന്റെ  ചവർപ്പ്    രാഘവന്റെ  ബോധത്തിൽ  തങ്ങി  നിന്നു .

അത്  പതുക്കെ  അബോധവസ്ഥക്ക്  വഴി   മാറി.
.
ഒരു  കലാകാരനെ  സംബന്ധിച്ചടത്തോളം  തന്റെ  വാക്കുകൾ  കേൾക്കാനുള്ള  ഒരു പിടി  ആളുകൾ  ആണ് വേണ്ടത്  .പക്ഷേ  സ്വന്തമായ  കാഴ്ച പ്പാടും  വ്യക്തമായ  രാഷ്ട്രിയമായ  അവബോധവം  താൻ തിരഞ്ഞെടുത്ത  വഴിയെക്കുറിച്ച്  ഉത്തമ  ബോധ്യമുള്ള  ഒരു  കൂട്ടം  ചെറുപ്പക്കാരോട്  ഞാൻ ചില്ലറ ക്കരനല്ല  എന്ന്  രാഘവന്  മനസിലാക്കി  കൊടുക്കണമായിരുന്നു  .

സ്വയം  മഹാത്വത്കരിക്കാൻ  നിസ്സാരമായ  കാര്യങ്ങളെ  അതി ഭാവുകത്തോടെ  പറയുന്ന  ഒരു കൂട്ടം  .  ആളുകൾ ഉണ്ട്.പാമുക്കിന്റെ  വാക്കുകൾ ആണ് അവ . താൻ  കണ്ട  ഒരു സിനിമയെ  കുറിച്ച്  ,അതിലെ  കഥാ  പത്രത്തിന്റെ  പൊള്ളയായ  മാനസികാവസ്ഥയെ  കുറിച്ച്  , അതി  ഗംഭീരമായ   ഒരു നോവലിനെ  കുറിച്ച്   അവർ നിമിഷ  നേരം കൊണ്ട്   വാചാലരാവും   .

കലാപരമായ  ഒരു സൃഷ്ട്ടിയെ  ക്കുറിച്ച്  വതോരതേ  സംസാരിക്കുന്ന  , റിയാളിസത്തോട്  മുഖം  തിരിഞ്ഞു  നില്ക്കുന്ന  വേറെ ഒരു കൂട്ടം  ആളുകൾ  ഉണ്ട് . ഒന്നും  ചെയ്യാനാവാതെ  കലയുടെ  മാസ്മരിക വലയമായ  ആസ്വദനത്തിൽ  അകപെട്ടവർ .വാൻ  ഗോഗിനെയും  ടോൾ സ്റൊയിയെയും  ഹെമിങ്ങ്വെയും  പുകഴ്ത്തുന്നവർ .

നോബൽ  സമ്മാനം  നിങ്ങൾ  വേറെ  ആർകെങ്കിലും  കൊടുത്തോ ളു ,എനിക്ക്
സമ്മാന  തുക  തന്നാൽ മതി  എന്ന്  പറഞ്ഞയാളാണ് ഹെമിംഗ് വെ .

മോഹൻ  ഈക്കുട്ടത്തിൽ  രണ്ടാം  ഗണത്തിൽ  പെടും .

ഈ  രണ്ടു  കൂട്ടം  ആളുകളെയും  നിങ്ങള്ക്ക്  എവിടെയും കാണാം .

മറ്റു  ചിലരവട്ടെ , കല  വഴി വിട്ട  ജീവിതത്തിൽ  വിരിഞ്ഞ  റോസ്  പുഷപങ്ങൾ  ആണെന്ന്  ധരിക്കുന്നു  .

നിയതമായ  സാമൂഹിക  ഘടനയോ  ,ഉറപ്പുള്ള  ഒരു  രാഷ്ട്രിയ  പശ്ചാത്തലമോ  ഇല്ലാതെ    വ്യഭിച്ചരിക്കപ്പെട്ട  ഭാഷയുടെ തണലിൽ    സൃഷ്ട്ടിക്കപ്പെടുന്ന   സിനിമകളും  പുസ്തകങ്ങളും   നഗ്നമായ  അനുകരണങ്ങൾ  മാത്രമാവുന്നു .
അവർ  ഒരേ  സമയം  ഗോദർധിനെയും  ഫെല്ലിനിയെയും  ബന്നെലിനെയും  തർകൊവിസ്കിയും പുകഴ്ത്തുകയും  സിനിമയുടെ  രക്ഷകർ  എന്ന്  സ്വയം  പ്രഖ്യാപിക്കുകയും  ചെയ്യുന്നു .

ഒരു  യഥാർത്ഥ  കലയുടെ  ജനനം  തനതായ  ജീവിത  രീതിയിൽ  നിന്നാണ്  .  അനുകരിക്കപ്പെട്ട  ജീവിത  രീതി  നിലനിക്കുന്നിടത്തു  കല  വെറും  ബോട്ടിയാണ്  . വിലകുറഞ്ഞ  ബോട്ടി ...




2014, ഏപ്രിൽ 12, ശനിയാഴ്‌ച

മിഥ്യ




മുകിൽ  മാഞ്ഞ വിണ്ണിലെ 
പ്രണയാർദ്ര  സന്ധ്യയിൽ 
അഴൽ  വീണ  മാനസം 
മധു  ചോർന്ന സൂനമായ് 

സപ്ത സ്വരങ്ങളാൽ  സംഗീത  സാന്ദ്രമായ് 
സൗവ്ഗന്ധികങ്ങൾ  കുളിരെന്തി  നഗ്നരായി 
പഞ്ചമ  കൂജനം  കാതിലെ രാഗമായി 
താരക  മേളനം  ഗാന വിലോലമായ് 

നിൻ പാദ ചലനങ്ങൾ കാതൊർതിരിക്കുമെൻ 
സങ്കൽപ്പ സീമയിൽ മോഹന  കന്യയായ് 
തരളമാം  മേനിയിൽ  പടരുന്നു  മിഥ്യയിൽ 
ലാവണ്യ' സ്പർശമായ്  സുഖമുള്ള   നോവുകൾ 

2014, ഏപ്രിൽ 2, ബുധനാഴ്‌ച

സത്യം  പറയുന്ന  കണ്ണാടി
----------------------------------

ലോകത്ത്  എവിടേ  വച്ചും  ഒരു  കണ്ണാടി  കണ്ടാൽ  ദാസൻ  ഒരു നിമിഷം  നോക്കി  നില്ക്കും  .  ഒരു  സംതൃപ്തമായ  തിരിച്ചറിവ്  ലഭിക്കുന്നത്  വരെ  അയാൾ  കാത്തു  നില്ക്കും .ചിലപ്പോൾ ചില   ആ ങ്യ  വിക്ഷേപങ്ങൾ  , ഭംഗി  യായി  ഒതുക്കി  വയ്ക്കുന്ന  മുടിയിൽ  അലയുന്ന' കൈകൾ   , ചെറിയ  ഒരു ചിരി  ഇത്രയും  ആവുമ്പോൾ  കണ്ണാടി  മറുപടി  പറയും .

അങ്ങനെ  ഒരു  ദിവസം  കണ്ണാടി മായി  സംസാരിചു  നിന്ന   ദാസനെ  ഒരു  അപരിചിതൻ  വിളിച്ചു .

ഒന്ന്  നിൽക്കണേ ......

തന്റെ  കയ്യിലുള്ള  മിനി  ഡ്രാഫ്റ്റ്ർ  അർനോൾഡു  ഷ്വാർറ്റ്ശ്നഗർ  ന്റെ  റ്റെർമിനറ്റെർ  സ്റ്റൈലിൽ  പിടിച്ചു  ദാസൻ  തിരിഞ്ഞു  നോക്കി ...

പട്ടാളത്തിൽ  ആയിരുന്നോ??? അപരിചിതൻ  ചോദിച്ചു ...

അല്ല....  ദാസൻ  പറഞ്ഞു ...

പിന്നെ  പോലീസിൽ  ആയിരുന്നോ ...

കളി  മാറുകയാണ്  എന്ന്  കണ്ടു  ദാസൻ  അല്പ്പം  നീരസത്തോടെ  ചോദിച്ചു ..

അല്ല  നിങ്ങള്ക്ക്  എന്ത്  വേണം  ..ചോദ്യം  അവസാനിക്കുനതിനു  മുൻപ്  അപ്പോളോ -11  ചന്ദ്രനിൽ  ഇറങ്ങിയ  പ്രതീതി  ഉണർത്തിക്കൊണ്ട്  ഒരടി  ദാസന്റെ  കവിളിൽ  വീണു.....

തിരിഞ്ഞു  നടന്ന  അപരിചിതനെ  ദാസൻ  അനുഗമിച്ചു ...

നിങ്ങള്ക്ക്  ആളു  മാറിയതാണോ...

അയാൾ  പറഞ്ഞു  .

ഏയ്‌  ..ശെരിക്കും  നിന്നെ' തന്നെയാ  കിട്ടണ്ട്യത് .....

ഞാൻ  STd  ബൂത്ത്  കാരനാ ....കുറെ  നാളായി  നീ  കണ്ണാടി യുടെ  മുന്നിൽ  നിന്ന്  കോപ്രായം കാണിക്കുന്നു ...

കുറെ നാളായി  വിചാരിക്കുന്നു  ഇതു ഒന്ന്  അവസാനിപ്പിക്കണം  ന്നു ..

എന്റെ  ബൂത്തിന്റെ  കണ്ണാടി  മാത്രേ  ഉള്ളു  ഈ ചിന്നകടെല് ..

അതോ  ഈ  കണ്ണാടിയെങ്കില്ലും  സത്യം  പറയുന്നു  വച്ചിട്ടാ.......

ചിതറി  കിടന്ന്ന  മുടി  ഭംഗി യായി  ഒതുക്കി  ദാസൻ  പറഞ്ഞു  ..ഭാഗ്യം  ആരും  കണ്ടില്ല ..

പൊടുന്നനേ  ഒരു  മാജിക്കിൽ  നിന്ന്  എന്നോണം  പ്രത്യക്ഷനായ  അച്ചായാൻ  ദാസനോട്  സ്വത സിദ്ധമായ  ഒരു കള്ള ചിരിയോടെ  ചോദിച്ചു ...

ആരാ  ദാസ  അത്  ...ഫ്രണ്ടാ .................