ആകെ പേജ്‌കാഴ്‌ചകള്‍

2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

ഇതളുകള്‍ക്ക്‌ പിന്നില്‍ ഒളിച്ചിരുന്നവര്‍

ഇതളുകള്‍ക്ക്‌ പിന്നില്‍ ഒളിച്ചിരുന്നവര്‍
--------------------------------------------------------------------------------------------

നിര്‍ത്താതെ മഴ പെയ്യുന്ന, എണ്ണിയാല്‍ ഒടുങ്ങാത്ത പൂക്കള്‍ നിറഞ്ഞ ,ഇലകള്‍ തളിര്‍ക്കാത്ത മരം നിന്നിരുന്ന തടാകകരയില്‍ ആണ് നീലജാലകം മാത്രമുള്ള ,വാതിലുകള്‍ ഇല്ലാത്ത ,സ്വപ്നങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ആ വീട് ഉണ്ടായിരുന്നത്..പിശാചുക്കളും,കാറ്റും വെളിച്ചവും,ഇരുളും നിഴാലും വെളിച്ചവും കാറ്റും ദേവതകളും പാമ്പും കുതിരകളും പറവകളും സ്വപങ്ങളായി പല തവണ ജലകപടി വരെ വന്നു തിരിച്ചു പോയതാണ്.

ആ വീട്ടില്‍ ആള്‍ താമസമുണ്ടോ എന്ന് ചോദിച്ചാല്‍ അത് എഴുത്‌കരനറിയില്ല....

സ്വപ്നങ്ങള്‍ ശപിച്ചത്‌ കൊണ്ടാന്നത്രേ ആ മരത്തില്‍ ഇലകള്‍ തളിര്ക്കാത്തത്..പൊടുന്നനേ മഴ നിന്ന ഇളം കടു വീശിയിരുന്ന ആ സായാഹ്നത്തില്‍ ഒരു വണ്ട്‌ പതിനായിരം പൂക്കളില്‍ ,കൃത്യം പറഞ്ഞാല്‍ അറുപത്യേഴു തവണ തേന്‍ കുടിക്കാന്‍ പാറി കളിച്ചു..ഇതളുകള്‍ പൊഴിഞ്ഞു കൊണ്ടിരുന്ന ഒരു പൂവിന്റെ തേന്‍ സഞ്ചിയില്‍ അതിന്‍റെ കൊമ്പുകള്‍ നനച്ചപ്പോള്‍ കാലങ്ങളായി ഇലകള്‍ ഇല്ലാതെ നിന്ന വൃക്ഷത്തില്‍പുതു നാമ്പുകള്‍പൊടിഞ്ഞപ്പോള്‍ ,ആ വണ്ട്‌ അതി സുന്ദരിയായ ഒരു യുവതിയായി മാറി..അവളുടെ ചുണ്ടില്‍ തേന്‍ ശകലങ്ങള്‍ പാടി പിടിച്ചിരുന്നു..അവളുടെ കണ്ണുകളില്‍ എഴു കടലുകളുടെ ശാന്തത അലയടിച്ചു.പൂക്കള്‍ അസുയമുലം തലതാഴ്ത്തി നിന്നു .അത്ര സുന്ദരി ആയിരുന്നു അവള്‍.......

കാറ്റ് അവളുടെ കവിളുകളില്‍ചുംബിക്കാന്‍ വിഫല ശ്രമം നടത്തീ..
അവളെ പുണരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ത്ടകതിനെ ഓളങ്ങള്‍ഗദ്ഗദം പറഞ്ഞു..

അവള്‍ നടന്നു നീല ജാലകത്തിനരികില്‍ എത്തി..

അവളുടെ കയ്യില്‍ സ്പര്‍ശിക്കാന്‍ അക്കം കുട്ട്യിയ കാറ്റ് അവളുടെ കൈകളാല്‍ ആ ജനാല തുറന്നു..

ആ മാത്രയില്‍ ഇതളുകളില്‍ മറഞ്ഞിരുന്ന സ്വപ്‌നങ്ങള്‍ പൊടുന്നനേ ആ മുറിയില്ലേക്ക് തള്ളി കയറി..

ആരാണ് ആ മുറിയില്‍............ ......

അതാ ഒരാള്‍....

അയാള്‍ ജലകപ്പടിയില്ലേക്ക് നടന്നു വന്നു..

വര്‍ഷങ്ങളായി അനുഭവിച്ച യഥാര്‍ത്യത്തിന്‍റെ വിരസതയുടെ പാടുകള്‍ അയാളുടെ മുഖത്തകമാനം ചുളിവുകള്‍ വീഴ്ത്തിയിരുന്നു..
അവളുടെ ചുണ്ടുകളില്‍ അയാളുടെ നോട്ടം പതിഞ്ഞതും ,മനുഷ്യ സഹജമായ ഒരു വികാരം അയാളെ അകെ കീഴ്പെടുത്തയതും
താന്‍ സ്വപനം കാണുകയാണ് എന്ന യഥാര്‍ത്ഥ്യം അയാള്‍ മനസിലാക്കിയതും ഒരുമിച്ചായിരുന്നു...

അയാള്‍ അവസാനമായി മനസിലാക്കിയ യഥാര്‍ത്ഥ്യം...

പിന്നീടൊരിക്കലും അയാള്‍ ആ സ്വപ്നത്തില്‍ നിന്നു ഉണര്‍ന്നില.

....ഒരിക്കലും...

അഭിപ്രായങ്ങളൊന്നുമില്ല: