ആകെ പേജ്‌കാഴ്‌ചകള്‍

2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

പ്രണയം മറന്ന രാത്രി

പ്രണയം മറന്ന രാത്രി
---------------------------

പുറത്തു മഴ നിര്‍ത്താതെ പെയ്ത അപരാഹ്നത്തില്‍ ചില്ലു ജാലകത്തില്‍ മഴ ത്തുളികള്‍ അപരിചിതരെ പോലെ അങ്ങുമിങ്ങും പരതി നടന്നപ്പോള്‍
വെലോസിറ്റ് ബാറില്‍ അരണ്ട വെളിച്ചം അരിച്ചിറങ്ങുന്ന മൂലയില്‍,
ഉമ തുര്‍മാന്‍ കമഴ്ന്നു കിടന്നു ,ന്ന ,നിഗൂഡമായ നോട്ടതോടേ ചുണ്ടുകളില്‍ ചിരി തളച്ചിട്ട,കഞാവ് വലിക്കുന്ന, പള്‍പ്പ് ഫിക്ഷന്‍ എന്ന സിനിമയിലെ മനോഹരമായ രംഗം ആലേഖനം ചെയ്ത ഫോട്ടോയുടെ സമിപത്തുള്ള കസേരയില്‍ അവര്‍ ഇരുന്നു.

ജിജു എന്‍റെ കയ്യില്‍ ഒന്നുമില്ല ..പക്ഷേ സ്ഥിരബുദ്ധി വീണ്ട് എടുക്കണമെങ്കില്‍ എനിക്ക് പുറത്തു പെയ്യുന്ന മഴയോളം മദ്യം അകത്താക്കണം. അതിനുള്ള പണത്തിനു നീ കണക്കു വയ്ക്കരുത്.

നിനക്ക് എന്താണ് വേണ്ടത് ..ബിയറോ അല്ലെങ്കില്‍ വേണ്ട മഴയല്ലേ വിസ്കി കഴിക്കാം.

എവിടെയൊക്കെയോ ചുറ്റിത്തിരിഞ്ഞു വെയിറ്റര്‍ അടുതെത്തി.

ഒരു ഹാഫു വിസ്കി സീസര്‍ .. ഒരു പോര്‍ക്ക് വരട്ടിയത്..ഒരു കരിമീന്‍ ഇലയില്‍ വച്ച് പൊള്ളിച്ചത് ..ഒരു പാകെറ്റ് കിംഗ്സ്.

എടാ അജു.

എഴുതാന്‍ വേണ്ടി ജീവിതം കളയാന്‍ തീരുമാനിച്ചവനാണ് നീ.
കളയന്നു വച്ച ഞാന്‍ പറഞത് വെറുതേ കളയാന്‍ എന്നല്ല ..നീ ഈ ഫോട്ടോ കണ്ടോ.. ഉമ തുര്‍മാന്‍ കമഴ്ന്നു കിടക്കുന്നത് കണ്ടോ..ടുരെന്റിണോ എന്നാ സംവിധായകന്‍ അവള്‍ അങ്ങേരുടെ മ്യുസ് അന്നെന്നാണ് പറഞ്ഞത്.

എന്നുവച്ചാല്‍ കലാപരമായ സര്‍ഗാത്മകതായേ ഉണര്‍ത്തുന്ന സ്ത്രീ..

തികച്ചും സഭ്യമായ ഒന്ന്..

അവള്‍ ഗര്‍ഭിണി ആയപ്പോള്‍ അയാള്‍ വര്‍ഷങ്ങളോളും കില്‍ ബില്‍ എന്നാ സിനിമയ്ക്കു വേണ്ടി കാത്തിരുന്ന ചരിത്ര മുണ്ട്.അത് പോലെ വല്ലതും ഓക്കേ എഴുത്ത്. അല്ലാതെ വെറുതെ..

ആനെ വാല പല്‍ ജാനേ വാല ഹേ..

നീ വിസ്കി കഴിച്ചേ.

.
ഒരു ചുംബനത്തിന്‍റെ മാര്‍ദവത്തോടെ തന്നുതുറഞ്ഞ വിസ്കി ഇറക്കിയ ശേഷം അജു പറഞ്ഞു.

പ്രണയം തികച്ചും സ്വകാരിയമായ നിക്ഷേപമാണ്..ഒരിക്കലുംതിരിച്ചുകിട്ടത്തതും ഉപയോഗിക്കനവതതുമായ നിക്ഷേപം.ബോധത്തിന്റെ വിളരിയതും മങ്ങിയതുമായ കോണുകളില്‍ നിന്നും ജനിക്കുന്ന സങ്കല്‍പ്പങ്ങളുടെ കൂമ്പാരം..ആ അര്‍ദ്ധ സത്യങ്ങളുടെ നിറപകിട്ടാര്‍ന്ന ഊഷ്മളതയില്‍ ഒരു വേള ഞാന്‍ എന്നെ മറന്നു പോയി.മുങ്ങിനിവരാന്‍ പ്രയാസമേറിയ അഗാധതയില്‍ ഞാന്‍ താഴ്ന്നു പോയി.

അജു..നിര്‍ത്ത്..പുറത്തു മഴപെയ്യുന്നതൊന്നും ഞാന്‍ നോക്കില്ല..
ഇറങ്ങി പോകും.

നീ അത് കൂടെ കഴിച്ചു വല്ലതും എഴുതി നിറക്കാന്‍ നോക്ക്..

തര്കൊവ്സ്കി പറഞ്ഞ പോലെ നീ ആദ്യത്തവനും അല്ല അവസാന ത്തവനും അല്ല.

അജു മുരിയില്ലേക്ക് നടന്നു.

ആ നനഞ്ഞ വസ്ത്രങ്ങളുമായി അവന്‍ ആ മുറിയുടെ തണുപ്പുല്ലെക്കും അതിനപ്പുറത്തുള്ള ഇരുട്ടിലേക്കും ശാന്തമായി നൂഴ്ന്നു കയറി.

ആ രാത്രിയുടെ നിറവില്‍ ഒരു മുറിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ സുസ്ഥിതമായ അസോസ്വ്തതയുടെ നടുവില്‍ ഏകാന്തതയുടെ നനുത്ത വിരല്‍ സ്പര്‍ശവുമായി ഇനിയും കടന്നുപോകന്നുള്ള നിമിഷങ്ങളുടെ കാത്തിരുപ്പു അയാള്‍ തുടര്‍ന്നു..

ആ നിമിഷങ്ങളുടെ മാത്രകളില്‍ എവിടെയോ അജു അവളെ കുറിച്ച് ഓര്‍ത്തു..........

ഒരു രക്ഷകനെ പോലെ അനന്തതയില്‍ നിന്നും ഉറക്കമെത്തും എന്ന തോന്നലുണ്ടയപ്പോഴും കൈ വിട്ടു പോകുന്ന മനസിനെ വരികളില്‍ തളച്ചിടാന്‍ അയാള്‍ പാടുപെടുന്നുണ്ടായിരുന്നു...

അഭിപ്രായങ്ങളൊന്നുമില്ല: