ആകെ പേജ്‌കാഴ്‌ചകള്‍

2013 ഒക്‌ടോബർ 6, ഞായറാഴ്‌ച

ഡേവിഡ്‌ ഏട്ടാ കിംഗ്‌ ഫിഷെര്‍ ഉണ്ടോ ചില്ട് എന്ന ഡയലോഗ് കേട്ടാണ് ഒരു നാശം പിടിച്ച ദിവസത്തിന് ഇരുള്‍ വീണപ്പോള്‍ മുറിയില്ലെക്ക് കയറിച്ചെന്നത്‌. 

കഴിഞ്ഞ ജന്മത്തിലേ അരണ്ട വെളിച്ചത്തില്‍ തുറന്ന ജനാലക്കരികില്‍ ഇരുന്നു, വിലയിരുത്തുന്ന വിഡ്ഢികളെ ഓര്‍ത്തു പരിഹസിച്ചു ചിരിച്ചു ഒരിക്കലും നടക്കാത്ത കുറച്ചു തീരുമാനങ്ങള്‍ എടുത്തു തണുത്ത കാറ്റും കൊണ്ട് ബൈക്കിന്‍റെ പുറകില്ലിരുന്നു ആകാശം കണ്ടു മുറിയുടെ വിരസതുമായി ഒളിചു കളി നടത്താന്‍ തുടങ്ങിയേനെ.

പക്ഷെ ഈ ജന്മത്തിലോ ...

നേരെ അടുകളയില്‍ പോയി കഞ്ഞി ഉണ്ടാക്കി..ഇന്നും ഓംലെറ്റ്‌ മരചിടാന്‍ വിഫല ശ്രമം നടത്തി.തണുത്ത മോരും ഉപ്പിലിട്ടതും ഓംലെറ്റ്‌ കഞ്ഞിയും തുറന്ന ജനയിലേ മഴയും

ചുടുള്ള കഞ്ഞി സംതൃപ്തിയോടെ കഴിക്കുമ്പോള്‍ ജീവിച്ചിരിക്കുന്നു എന്നാ മനോഹരമായ അവസ്ഥയില്‍ എല്ലാ അബദ്ധ ധാരണകളും ദൂരെ എവിടെയോ പോയി മറയുന്നു..ഇരുളിലും ദിവസത്തിന് നിറങ്ങള്‍ പടരുന്നു

അഭിപ്രായങ്ങളൊന്നുമില്ല: