ആകെ പേജ്‌കാഴ്‌ചകള്‍

2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

ഇത്താക്ക

ഇത്താക്ക
------------
1964 ഡിസംബര്‍ 22 ഇരുട്ടില്‍ തണുപ്പ് കട്ട പിടിച്ച രാത്രി.
കാറ്റിന്‍റെ ഇരമ്പല്‍ വളരെ അകലെ നിന്നും വ്യക്തമായി തിരിച്ചറിയാം.
നമ്പര്‍ 653 പാമ്പന്‍ പാസഞ്ചര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴും രഘുവിന്
സ്വന്തം ജന്മസ്ഥലേക്ക് മണിക്കൂറുകള്‍ മാത്രമുള്ള യാത്രയെ ഉള്ളു എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

1962 ലേ മാര്‍ച്ച് മാസത്തിലെമധ്യാഹ്നത്തില്‍ ഒരു മാസം ഗര്‍ഭിണിയായ ഭാര്യയെ തനിച്ചാക്കി കടല്‍ കടക്കുമ്പോള്‍ അവളുടെ നിറം മങ്ങിയ ചിരിയും ഉപ്പുരസമുള്ള കാറ്റും കരച്ചിലിന്‍റെ അനിവാര്യതയാണ് പകര്‍ന്നത്.

1962 ലേ ഇന്ത്യ ചൈന യുദ്ധത്തില്‍ ലഡാക്കില്‍ തടവുകാരനായി പിടിക്കപെട്ടപ്പോള്‍ ഭീതിദമായ ഒരു മഞ്ഞു വീഴ്ചയാല്‍ മരണത്തില്‍ നിന്ന്
ഒരു മാജിക്കില്‍ നിന്ന് എന്നാ പോലെ ശത്രു പാളയത് നിന്ന് രക്ഷപെട്ടപ്പോഴും അച്ഛന്‍ മരിക്കുന്നതിനു ഏതാനും മണിക്കുറുകള്‍ക്ക് മുന്‍പ് നല്‍കിയഗ്രീക്ക് ഇതിഹാസത്തിന്‍റെ പഴമ മണക്കുന്ന പുസ്തകം അയാള്‍ സുക്ഷിച്ചു വച്ചു . ഓടീസെയസിന്റെ നാടായ ഇതക്കയാണ് തന്റെ ജന്മ സ്ഥലമെന്നും ഇത്തക്കായില്‍ ഓടീസെയസിനെ ഭാര്യയായ പെനെലോപേ കാത്തിരുന്നപോലെ തന്‍റെ ഭാര്യ ലേഖ കാത്തിരിക്കുന്നുണ്ടാവുമെന്നും തനിക്കും ആണ്‍ കുഞ്ഞായിരുക്കും എന്നും
അവനു കൊടുക്കുവാന്‍ സിംഹ രൂപത്തില്‍ ഉള്ള ഒരു മര പ്പാവ
ഉചിതമായിരിക്കുമെന്നും അയാള്‍ ധരിച്ചു.

മഴയുടെ ഭീകരമായ അലര്‍ച്ചയും തണുത്ത മാര്‍ദവം ഉള്ള പടര്‍ന്ന്നു കയറ്റവും ലഡാക്കിലേ ഇരുള്‍ നിറഞ്ഞ ശത്രു പാളയത്തിലെ നിറം മങ്ങിയ
ചുവരുകളുടെ നിശച്ചലതയെ ഓര്‍മിപ്പിച്ചു.ട്രെയിനില്‍ തന്‍റെ മുന്‍ സീറ്റില്‍ ഇരുന്ന യുവാവ്‌ തന്‍റെ കാമുകിയുടെ ചുണ്ടില്‍ മൃദുലമായി കടിച്ചപ്പോള്‍
കാറ്റ് ഒരു നിമിഷം കൊണ്ട് ആ രംഗം മാച്ചു കളഞ്ഞതായി രഘുവിന് അനുഭവപ്പെട്ടു.

പ്രണയം ആദ്യം ഹൃദയതില്ലേക്കും പിന്നീടു തലച്ചോറില്ലെക്കും സംഗീതം
സൃഷ്ട്ടിക്കുന്ന മായ ലോകമെന്നോണം അരിച്ചു കയരുമെന്നോര്‍ത്തപ്പോള്‍
ലേഖയുടെ വരണ്ട ചുണ്ടുകളും അവളുടെ നോട്ടതിന്റെ അപാരമായ ആഴവും അയാള്‍ വിസ്മ്രിതിയില്‍ തിരഞ്ഞു

ഒരു ചെറിയ കുലുക്കത്തോടെ കടലിനു കുറുകെയുള്ള പാലത്തില്‍ ട്രെയിന്‍ പ്രവേശിച്ചതും അതി ശക്തമായ വിറയലോടെ ഇരുപതടി
ഊയരത്തില്‍ തിരമാലകള്‍ ഒയര്‍ന്നതും ലേഖയുടെ കണ്ണുകളുടെ ആഴാത്തില്ലേക്ക് അത് അയാളെ ചുഴറ്റിയെരിഞ്ഞതും എയില്‍ മുന്നുതവണ കറങ്ങി കടലിനടിയില്‍ പോയതും ട്രെയിനില്‍ യാത്ര ചെയ്ത നൂറുപേരും തത്ക്ഷണം രഘുവിന്റെ തുകല്‍ സഞ്ചിയില്ലേ പുസ്തകതില്ലേ നഗരമായ

ഇത്തക്കയില്ലേക്ക് ചേക്കേറിയതും ധനുഷ്ക്കൊടി ഒരു പ്രേത നഗരമായതും ഒരുമിച്ചായിരുന്നു. ധനുഷ്ക്കൊടി ആയിരുന്നു രഗുവിന്റെ ഇത്താക്ക..

ലേഖയും മകനും ഇത്തക്കയില്ലേക്ക് വരണമെന്ന് ആഗ്രഹിച്ചപ്പോഴും അവര്‍ മരിക്കാതിരുന്നെങ്കില്‍ എന്ന് ഇത്താക്കയില്‍ അയാള്‍ പ്രാര്‍ത്ഥിച്ചു.

1964 ഡിസംബര്‍ 23 നു ധനുഷ്ക്കൊടി പട്ടണം ഇല്ലാതായി എന്ന് വാര്‍ത്ത പരന്നപോഴും ലേഖയും മകനും രഘുവിനെ ഇത്താകയില്‍ വച്ചു കണ്ടുമുട്ടിയിട്ടുണ്ടാവുമീന്നു ശുഭ പ്രതീക്ഷയില്‍ ഉറങ്ങിയ അനേകം പേരില്‍ ഒരാളാണ് ഈ എഴുത്തുകാരനും.

അഭിപ്രായങ്ങളൊന്നുമില്ല: