ആകെ പേജ്‌കാഴ്‌ചകള്‍

2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

അവര്‍ സംസാരിച്ചു കൊണ്ടേ ഇരുന്നു.തന്‍റെ പതിനാല് വയസിലെ ഓര്‍മകളേ കുറിച്ച്.സ്വന്തം അച്ഛനും അമ്മയും നഷ്ട്ടപെട്ട ദിവസത്തെ കുറിച്ച്.കല്യാണത്തേ കുറിച്ച് .തന്‍റെ പത്ത് കുട്ടികളേ കുറിച്ച്.പതിനാല്‌
വയസുള്ള കന്യകയില്‍ നിന്ന് തൊന്നുറ്റി അഞ്ചു വയസുള്ള വ്രിദ്ധയിലേക്ക് മടങ്ങിയെത്താന്‍ അവര്‍ക്ക് ഒരു ദീര്‍ഘനിശ്വാസം മതിയായിരുന്നു.

എന്‍റെ ആച്ചമ്മ..അച്ഛന്‍റെ അമ്മ ആയിരുന്നു അത് . 

അച്ഛമ്മ പറഞ്ഞു .
മക്കള്‍ക്ക്‌ വയ്യതായാല്‍ സ്വന്തം അമ്മ നോക്കും . അമ്മക്ക്
വയ്യതയാലോ??? പുഴ ഒരിക്കലും മുകളിലേക്ക് ഓഴുകില്ല...

പിന്നെ അവ്യക്തമായ നോട്ടത്തോടെ എന്നോട് ചോദിച്ചു ..നീ ആരാ ..

അടുത്ത് നിന്ന ചെറിയമ്മ പറഞ്ഞു. കുട്ടന്‍റെ മകന്‍ .. ഇതാ ഇപ്പൊ നന്നായെ.....ആള്‍ അറിയാതെയ ഈ സംസാരം...

അത് കേട്ടതോടെ ഓര്‍മകളുടെ വെള്ളപോക്കത്തില്‍ നിന്നുമുണ്ടായ ഒരിറ്റു കണ്ണ് നീര്‍ ...അച്ഛമ്മക്ക്‌ ആരെയും മനസിലാവുന്നില ...

കുംഭ മാസത്തിലെ മകം ..അത് കഴിഞ്ഞ അച്ഛമ്മ ഇല്ല...

സ്വന്തം മരണം പ്രവചിക്കുന അച്ഛമ്മയുടെ മുറിയില്‍ നിന്ന് ഇറങ്ങിയപ്പോഴും എന്റെ മനസ്സില്‍ ഒരു വാക്യം മായാതെ കിടന്നു ..

പുഴ ഒരക്കലും മുകളിലേക്ക് ഒഴികില്ല............ഒരിക്കലും

അഭിപ്രായങ്ങളൊന്നുമില്ല: