ആകെ പേജ്‌കാഴ്‌ചകള്‍

2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

ഈമൈലും പോസ്റ്മാനും

    ഈമൈലും പോസ്റ്മാനും  

കശുവണ്ടി  ചൂടക്കുന്നതിന്റ്റെ ഗന്ധവും കറുത്ത പുകയും കലര്‍ന കാറ്റ് ,തുറന്നിട്ട ജനാലകളിലൂടെ ക്ലാസ് മുറിയുടെ നിഴലും വെളിച്ചവും ഇടകലര്‍ന്ന  വിശാലതയിലേക്ക്‌പ്രവേശിച്ചു .മൂന്നാം സെമെസ്റെര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിദയാര്‍ഥികളായ ഞങ്ങള്‍ക്ക് ആ ഗനധം പഠനത്തിന്റെ ഭാഗമായിരുന്നു . ഒരു ചെറിയ ഞരക്കത്തോടെ തുറന്ന വാതില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റ്റെ  മേധാവിയുടെ വരവ് അറിയിച്ചു .ഞങ്ങള്‍ ആദ്യമായി കമ്പ്യൂട്ടര്‍ ലാബില്‍ പ്രവേശിച്ച ദിവസമായിരുന്നു  അന്ന് . എഞ്ചിനീയരിങ്ങിനറ്റെ ആദ്യ വര്‍ഷംപൂര്‍ത്തിയാക്കിയിരുന്നെങ്കിലും എന്താണ് തുടര്‍ന്ന് പഠിക്കേണ്ടതു എന്നതിനെ കുറിച്ചും കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ കുറിച്ചുംവ്യക്തമായ ധാരണ ഭുരിഭാഗം പേര്‍ക്കും ഇല്ല്യയിരുന്നു എന്ന് വേണം കരുതാന്‍. ഉറുമ്പുകളെ അനുകരിച്ചു നിശബ്ദമായി 
(പിന്നീടു ഒരിക്കലും  ലാബില്‍ അപ്രകാരം പോയിട്ടില്ല്യ )   ചില്ല് കൂടാരത്തിലേക്ക് കടന്നപോള്‍ കമ്പ്യൂട്ടറുകളുടെ നീണ്ട നിര ദ്രിശ്യമായി . ഡാ ...ഇന്റര്‍നെറ്റ്‌ ഉണ്ട് ..ആരോ പറയുന്നത് കേട്ടു.വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ പങ്കെടുത്ത ഒരു ഉപന്യാസ  മത്സരമാണ്‌  ഓര്‍മ  വന്നത്  .

1999 ലെ ജനുവരി മാസത്തില്‍ ഡച്ച്‌ അടയാളമായ ചുവപ്പ് നിറത്തിലുള്ള ചുവരുകളും കമാനാക്രിതിയില്ലുള്ള   കവാടങ്ങല്ലുമുള്ള മുറിയില്‍ വച്ച് ഇന്റര്‍നെറ്റിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതെ ഞാന്‍ ഇപ്ര്രകാരം എഴുതി.

    " ലോകമെന്പാടുമുള്ള ജനങ്ങള്‍   കമ്പുട്റെരുകള്‍         തിര്‍ത്ത വിസ്ത്രിതമായ വലയില്‍ കുടുങ്ങാന്‍ പോകുന്നു.മനുഷ്യന്റ്റെ അറിവിനെ യന്ത്രവല്‍കരിക്കുകയും എന്തും   എതും  എപോഴും ലഭിക്കുമെന്ന തോന്നല്‍  അവനെ യഥാര്‍ത്ഥ ലോകത്തില്‍ നിന്നും മാറ്റി നിര്ത്തുന്നു .ഇതു മനുഷ്യനെ അവന്റെ യഥാര്ത്യങ്ങളില്‍ നിന്നും വ്യതിച്ചലിപ്പിക്കുന്നു. അവനെ മടിയനും  ചിന്തിക്കാന്‍ കഴിവില്ലത്തവനും   ആക്കുന്നു ".....

എന്ത് കൊണ്ടാണ് അങ്ങനെ എഴുതിയത് എന്ന് ചോദിച്ചാല്‍ ,       ഒരു  കാര്യത്തെ കുറിച്ച് ഒന്നും അറിയില്ലെങ്കില്‍ അതിനെ കുറിച്ച് ദോഷം പറഞ്ഞാല്‍ മതിയെന്ന സാമാന്യ തത്വം പ്രയോഗികമാക്കി ......

പക്ഷെ ഒരു വര്‍ഷം  കഴിഞ്ഞിട്ടും  ,തുടര്‍ന്നുള്ള ജീവിതത്തില്‍, ആഴ്ചയില്‍  കുറഞ്ഞത്‌ 40 മണിക്കൂര്‍ ചുവപ്പും പച്ചയും കണ്ണുകള്‍  ഉള്ള ,എന്ത് പറഞ്ഞാലും അനുസരിക്കുന്ന ,യാതൊരു വീണ്ടു വിചാരവും ഇല്ലാത്ത ഒരു യന്ത്രത്തിന്റെ പരിപാലനം ആണ് ആത്യന്തിക  ലക്‌ഷ്യം എന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല കംപുട്ടെരിനു   മനസില്ലാവുന്ന ,  ദൈന്യംദിന ജീവിതത്തിലെ ക്രയ വിക്രയങ്ങളെ ലഗ്ഗുകരിക്കുന്ന    സോഫ്റ്റ്‌വെയറുകള്
  ‍ എഴുതുകയാണ് തന്റെ  ജോലി എന്നും      സോഫ്റ്റ്‌ വെയര്‍ എന്‍ജിനിയര്‍  എന്ന അപരനാമത്തില്‍  
അറിയപെടുമെന്നും ആ ലാബില്‍ വച്ചാണ് ഞങ്ങളില്‍             പലരും              തിരിച്ചറിഞ്ഞത്

അങ്ങനെ ഒരു ബൂധോതയം ഉണ്ടായ നിമിഷം ഞാന്‍ ചുറ്റും  നോക്കി .....   ദൈവമേ .....ഞാന്‍ ഒറ്റക്കല്ല ...പലര്‍ക്കും എന്നെ പോലെ കമ്പ്യൂട്ടര്‍  ഓണാക്കാന്‍ അറിയില്ല ...
തറവാട്ടിലെ തല മൂത്ത കാരണവരെ പോലെ ഇരുന്ന cpu വിലെ 2 ബട്ടണ്‍ കണ്ടു എന്ത് ചെയ്യണമെന്നു അറിയാതെ  ഞാന്‍ ഇരുന്നു .ഇതിനെ കുറിച്ച്  അടിസ്ഥാന വിവരമുള്ളവരുടെ ഇരിപടങ്ങളില്‍ നിന്നും  ശബ്ബ്ദം കേള്‍ക്കാമായിരുന്നു. ഞാന്‍ ദൂരത്തേക്കു നോക്കി ,,,അവിടെ രാമന്‍ മോനിട്ടെരിന്റെ ബട്ടണില്‍ മൂന്നു തവണ കുത്തി നോക്കുകയും ,ഒന്നും സംഭവിക്കാത്തതിനാല്‍  ഞാന്‍ ഒന്നും അറിഞ്ഞില്ലേ  രാമനാരായണ  എന്ന  മട്ടില്‍  കസേരയില്‍  ചാരി  ഇരിക്കുന്നതും  കാണാമായിരുന്നു .വിജയന്‍ (ഇപ്പൊള്‍  എമിരെട്ട്സില്‍   ജോലി  ചെയുന്നു ) പട്ടിക്കു  മുഴു  തേങ്ങ  കിട്ടിയ  പോലെ  കുറെ  നേരം   ഇരിക്കുകയും  ചുറ്റുപാടും  നോക്കുകയും   ഒന്നും  ചെയ്യാന്‍  കഴിയാത്തതിനാല്‍ നിരാശയോടെ ‍  കരയുകയും  ചെയ്തു .ജോയും  വിജോയും  ഇല്ലയിരുന്നീങ്കില്‍ ....ജോയാണ്  എനിക്ക്  ആദ്യമായി  കമ്പ്യൂട്ടര്‍  ഓണ്‍  ചെയ്തു  തന്നത് .മൌസ് വരുതിയില്‍ ‍   വരാത്തതിനാല്‍  മൌസ് പോയ  വഴി  സകലതിനെയും  ക്ലിക്ക്  ചെയ്തു ...ആള്ട്ട്  കണ്ട്രോള്‍  ഡിലേറ്റ്  ആക്രോശങ്ങള്‍  ലാബില്‍  പലയിടത്തായി  മുഴങ്ങി .

rediff  മെയിലില്‍   ഒരു  അക്കൗണ്ട്‌  തുടങ്ങാന്‍  ബഷിര്‍   സര്‍  ആവശ്യപെട്ടു .ആരടി    പൊക്കവും  വെളുത്തു  ഇടുങ്ങിയ  കവിലുമുള്ള  അയാളെ  ഉപ്പിലിട്ട  മമ്മുട്ടി  എന്നാണ്  വിളിച്ചിരുന്നത്‌ .
ഒരു  പാറക്കല്ല്  പോലെ  തോന്നിച്ച  മൌസ്  വച്ച്   എങ്ങനെയോ  പേജ്  ലോഡ്  ചെയ്തു ..ബാക്കിയുള്ള  കാര്യങ്ങള്‍  ജോ   ചെയ്തു  തന്നു .അങ്ങനെ  ആദ്യമായി    ഇന്റെര്‍നെറ്റിന്റെ  ലോകത്തില്‍  എനിക്ക്  ഒരു  മേല്‍വിലാസം  കിട്ടി (  എന്റെ  ഒഫീഷ്യല്‍  അക്കൗണ്ട്‌  അന്ന്  ഉണ്ടാക്കിയ rediff അക്കൗണ്ട്‌  ആണ് ).പിന്നെ  കത്ത്  ഇടപാടുകളുടെ  ഭഹളം  ആയിരുന്നു ...എടാ  ഞാന്‍ ഒരു  മെയില്‍  അയച്ചിട്ടുണ്ട്  എന്ന  ഉള്ളടക്കത്തോടെ    മെയിലുകള്‍  ലാബില്‍  ഒഴുകിയെത്തി ...മെയില്‍  കിട്ടിയെന്നു  ഉറപ്പു വരുത്താന്‍   പലരും  ചുറ്റുപാടുമുള്ള   ഇരിപ്പടങ്ങളില്‍  സന്ദര്‍ശനം  നടത്തി .
അതിനിടയിലാണ്  വളരെ  നാടകീയമായ  രംഗം  അരങ്ങേറിയത് ..
                               എന്റെ  തൊട്ടടുത്താണ്  അനൂപും  പവിത്രനും  ഇരിക്കുന്നത് ...അനൂപ്‌  തരികിട  സൈറ്റുകളില്‍  കേറാന്‍  (ഇന്ത്യന്‍  സെക്സോ  ..world സെക്സോ  എന്നൊക്കെയോ  എഴുതിയിരൂനു ) ശ്രമിക്കുന്നതിനിടയില്‍  ബഷിര്‍   ‍  സര്‍  കാണാനിടയായി ..അയാള്‍  ഇപ്രകാരം  പറഞ്ഞു ...അനൂപേ ..ഇനി  ഇതു  തുടര്നാല്‍  ലാബ്‌  കാണില്ല്യ ,,,,

എല്ലാവരും  തിരിഞ്ഞു  നോക്കി ...ലാബ്‌  നിശബ്ധമായി . നിമിഷ  നേരത്തെ  ഇടവേളക്കു  ശേഷം   പവിത്രന്‍  അനൂപിനോട്  ചോദിച്ചു .....

ഡാ ...
അനൂപ്‌  മിണ്ടാതെ  ഇരിക്കുകയാണ് ..സംഭവം  ബഷിര്‍  സര്‍   കണ്ടതില്‍   ആളു  പേടിച്ചിട്ടുണ്ട് .
ഡാ ..പവിത്രന്‍  വീണ്ടും   വിളിച്ചു ....
അനൂപ്‌ ...എന്താ ...
പവിത്രന്‍ : എനിക്ക്  ഒരു  മെയില്‍  അയക്കണം .
അനൂപ്‌ :അതിനെന്താ ... ആര്‍ക്കാ  ...
പവിത്രന്‍  : ചെറിയമ്മക്കു ...
അനൂപ്‌ :ചെറിയമ്മക്കോ ?? അവര്‍  എവിടെയാ ...
പവിത്രന്‍ .:നെടുമങ്ങാട്‌
അനൂപ്‌  ഒന്ന്  തിരിഞ്ഞു  പവിത്രനെ  നോക്കി ...
അനൂപ്‌ :ഇമെയില്‍   ഐഡി  എന്താ  ...
pavithran...:ഇമെയില്‍  ഐഡി ????????????????..അതൊന്നും  ചെറിയമ്മക്കില്ല ....
അനൂപ്‌ : പവിത്രന്റെ  അടുത്തേക്ക്  ഇരുന്നു ..ചെരിയമ്മെടെ വീട്ടില്‍  കമ്പ്യൂട്ടര്‍  ഉണ്ടോ ????????...
പവിത്രന്‍ :ഇല്ലാന്ന്  തോന്നുന്നു ..

അനൂപ്‌  :പിന്നെ ...ചെറിയമ്മ  ബ്രൌസ്   ചെയ്യുമായിരിക്കും ...
പവിത്രന്‍  ഒരു  കള്ള ചിരിയോടെ ....അത്  എനികരിയില്ല!!!!!!!!!!! ..ഇല്ലായിരിക്കും ...
അനൂപ്‌ :പിന്നെ  എങ്ങനെയാ ...
പവിത്രന്‍ ....അപ്പൊ  ഇതു  പോസ്റ്മന്‍  വീട്ടില്‍  കൊണ്ട്  കൊടുക്കില്ലേ ???????? ....
അനൂപ്‌  :അത്  കേട്ടു  സ്തബ്ധനായി ...!!!!!!!!!!!!!

കുറച്ചു  നേരം  കഴിഞ്ഞു  അനൂപ്‌ പറഞ്ഞു  ....
ചിലപ്പോ  കൊടുക്കുമായിരിക്കും  അല്ലെ .!!!!!!!!!!!!!!!!!...

 ചെറിയമ്മക്കു  വേണ്ടി   പവിത്രന്‍  ഡ്രാഫ്റ്റ്‌  ചെയ്ത  ആ  മെയില്‍  പൂജ്യങ്ങളും  ഒന്നുകളുമായി  എവിടെയോ  ഒരിക്കലും  വരാത്ത  വരാത്ത  പോസ്റ്മാനെ കിടക്കുന്നുണ്ടാവും ....

അഭിപ്രായങ്ങളൊന്നുമില്ല: