ആകെ പേജ്‌കാഴ്‌ചകള്‍

2013, ഡിസംബർ 31, ചൊവ്വാഴ്ച

മഴ പെയ്ത മാത്രയില്‍

മഴ പെയ്തമാത്രയില്‍ ഇറയത്ത് നിന്നപ്പോള്‍
അരികത്തു വന്ന നിന്‍ തെളിവാര്‍ന്ന പുഞ്ചിരി
മഴ പെയ്തു മാനം തെളിയുമ്പോള്‍ ഇക്കുറി
നിശയിലും പകലിലും സ്മ്രിതിയായി മൂകമായ്

വിടപറയും വഴിപിരിയും പ്രിയമുള്ലോരോരോരും
ഇല പൊഴിയും മണ്‍ വഴിയില്‍ വഴിയറിയാതെകനായ്
ശ്രുതിചേരാ സ്വരമഴയായ് വന്നണയും ഋതുവിലും
അടരും മുകുളമായ് മിഴിപറയും നോവുകള്‍

ഇടറും വഴികളില്‍ തളരും നിശകളില്‍
സാന്ത്വന സ്പര്‍ശമായ് മഞ്ജുള ബാഷ്പ്പമായ്
ഇറയത്തു വന്നുനീ കുങ്കുമ വര്‍ണ്ണമായ്
സ്മൃതിയിലായ് അലയുവാന്‍ മൌനമാം വരികളായ്

2013, ഡിസംബർ 21, ശനിയാഴ്‌ച

The tape Recorder



What all are the things I should pack.?
I might have asked the specific question many times on that day ,the day I left Kottayi for the first time in my life.
Each one of us has such a specific day in our life ,which in turn reveal millions of possibilities that we must try until we finds the wisdom of Nothing.

Apart from all usual stuffs needed for staying in a college hostel,I have packed a tape recorder,a bunch of cassettes ,diary and my story book.Fist days of engineering college hostel was similar to Dante's experience in hell as mentioned
in DivineComedy. The one and only mode of entertainment was a tape recorder.There were no mobile phones,Walkman,mp 3 players,
and even Stevie Jobs was busy in thinking about an I phone on those days.I was such a home sick,who kept our family photo in my diary,always
gloomy from Monday to Thursday dreaming about a Friday to reach home.One of those days i have played a song from the Malayalam movie Summer in Bethlehem .
The song was "Oru Rathri kude vida vangave".I used to play that song in my tape recorder in my days of under graduation ,while my father was busy in packing my lunch box.

My father used to ask like..

DA "Do you want curd" ..after an interval of silence... again

DA "Do you want pickle"...to emphasis the point that he is caring me to the fullest and he is wrapping lunch box with love.
I used to quarrel with my father for such baby comments. and all such memories pop up in a row which made me cry in a Tuesday morning.

Days passed by,my home sickness cured by warming friend ships and we moved to a rented house next year.The tape recorder played at dawn and
dusk until the seventh wind of night.I did feel like ,i have crossed the hell and now I am wandering through purgatory in search of Beatrice .
I believed she could lead me to heaven though that never happened.We bought as many cassettes we could of all Bollywood flicks released that time.
Antony introduced me to the western music beginning with Bryan Adams,Eagles,Desert rose,John Lennon and Elton john.I was confined to the world of melodious Malayalam songs of lyrical quality.Years passed by and tape recorder sung for us all dring all those years.

I do remember the Last Day in Kollam as an Engineering student..With out much emotional attachment ,i have packed the tape recorder and
dumped it in the storage room of my house along with fading memories.

Twelve years after after the morning walk on a sunny day, I was searching my old diary to scratch some material for my new story,
i have found the tape recorder with its mouth open .There was a casette with blue cover ,the cassette of movie Swadesh.

I have played that song in that tape recorder,"Deho na Zara Dekho na" from swadesh
.The blue tone of the movie swadesh and big screen og Ragam theatre in thrissur pondered in my mind with memories of a late night second show.
I touched the trembling stereo with my hands .The sound echoed long years of dust full memorizes like the lub and dup sound of systolic
and diastolic vales of human heart echoing the laughter of human souls over the years after creation.

A White Butterfly and a Day Dream



A white butterfly flipped its wings so as to dance in the blue sky ,partly kissing the green and slender leaves of tamarind tree that stood beside the red brick fort of the British Empire.The scintillating trance of that little beautiful creature made me fall
into the depths of a floating day dream.
In my dream I chucked out a contemporary celebrated writer ,who always wrote about spirituality and love in a capsule format.It was with a startling shock ,I happened to realize the fact that his first book was a stolen masterpiece from Latin America.The writer stood behind the door of my library for a few seconds and left.
I sat on a chair in front of the window of my library which was regarded as my favorite spot in my home.From the window ,upon a turn ,my gaze sailed up to Marquiz shore ,where i could find "The Love in the Time of Cholera" in focus.As a matter of instinctual impulse ,i had a burning desire to write about the lips
of my love.I wrote these lines in the scribbling book that I had kept on my table.

" The scattered light from the mango tree with its enchanting warmness along with the breeze poured a stream of love which in turn made me happy.I wished,if I could see her again.I waited for near the wall painted in yellowish green ,where King Napolean's
words are inscribed .The shadow of the banyan tree near the wall along with its constant murmuring reminded me the taste of her lips,in fact love...

I was not satisfied with what I had written so I instantly striked them out with red ink pen.
When my daughter woke up and ran towards my table screaming on her way saying Achaaaa ,we will play elephant ,we will play elephant .
I knew it from my own experience with my achamma that children tend to remember such instances of life till their last memory ends in complete silence.I have such memories of a three wheeled cycle and a song played in evening and velichsppadu with his sword.
Upon her request ,I shed my human skin and transformed to a big elephant.We walked through the library visiting every junction and corner.Upon walking
Dostoevsky smiled ,Kafka never said a word.It might be because ,he is an existentialist.
It seems to me like Gabbo and Pamuk where in discussion .Gogol and Chekhov watched us as characters in their own short story.Minutes passed by,
she told Achaa..Elephant might be thirsty.Elephant should drink some water.So it will be better ,if we go to the kitchen.

No Medha,Elephants can't go ti kitchens .They drink water at rivers and lakes.I ,the elephant lifted my fore arm like a tusk and imitated how elephant would drink water .But she was never satisfied . She said no no no achaaa.
"Elephant wont lift his leg while drinking water ". Haven't you seen Ice Age and how elephants drink.She went to her play room and brought a duck and fitted on my nose so that elephant could now use duck as his tusk and I repeated all action many times.

And my wife came with a coffee in a favorite crystal glass with blue scribbles ,the smell of coffee with elachi refreshed my mood.Come Medha ,we will tie our elephant in stable." .My wife has got amazing humor sense .We all laughed .
From noon to evening nothing much happened and ni impression of boring moments are recorded in dreams.In the evening me ,Swetha and Medha walked up to river side .We went to Kalikavu temple in Raghavettan's boat .I loved the way , Swetha smiles,when she admires Medha for her innocence in interacting with nature like talking to cats and waving to birds and giggling while chillness of the river stream touches her legs..

After I reached home , I saw wild strawberries in my home theater so that tomorrow
i could start taking class on Igmar Bergman's movies.It was a quarter past twelve ,still I am not feeling sleepy.The reason was as simple as the emptiness of an artist's life.
I realized the fact that ,I am in daydream that accidentally acted upon me on seeing the trance of a wonderful white butterfly.

Years passed by and one evening ,I come to know that all books of a celebrated writer
had gradually disappeared from my library .On my evening walk to the river side and on rewarding sail in Raghavettan's boat to kalikavu temple ,I happened to see a dancing white butterfly . I felt like all the events are repeating as in an old dream .The book, the boat ,the river ,the temple and finally the white butterfly,but not in that order.I rushed back to my room to check my writing books ,where i found some lines are striken out with red ink.

" The scattered light from the mango tree with its enchanting warmness along with the breeze poured a stream of love which in turn made me happy.I wished,if I could see her again.I waited for near the wall painted in yellowish green ,where King Napolean's
words are inscribed .The shadow of the banyan tree near the wall along with its constant murmuring reminded me the taste of her lips,in fact love..."

Every thing is repeating.I murmured. But the dream and reality never be alike. never.
They have to be different .After seeing wild strawberries for tomorrows class on Bergman's movies , I glanced over the clock to check the time.It was a quarter past twelve in the night.In my bedroom my love is slept.I tried to forget the fact that she has to catch the morning flight to Paris tomorrow.

A dream and a living reality .They never be the same. Some thing is missing .As I am on the verge of an enlightenment ,I smiled.It might be my imaginary wife and daughter ,in fact, a life....

ഏപ്രില്‍ മാസത്തിലെ ഒരു സപ്ലി പരീക്ഷ.


--------------------------------------------------------

ഏപ്രില്‍ ഒന്നാം തിയതി എന്തു നാശം പിടിച്ച ദിവസമാണ് എന്ന് പല കുറി ആത്മഗതം ഉരുവിടാനേ സേതുവിനാകു.കാര്യം രണ്ടാണ്

അന്നാണ് സേതുവിന്‍റെ പിറന്നാള്‍. രണ്ടാമത്തെ കാര്യമാവട്ടേ . ആര്‍ട്ട്‌ഫിഷല്‍ ഇന്റലിജെന്‍സിന്റെ സപ്പ്ലി പരിക്ഷയുടെ ഇക്കൊല്ലത്തെ 
വരവും ആ സുദിനത്തിലാണ്.

നേരാവന്നമുള്ള ഇന്‍റെലിജെന്‍സ് ഇല്ലാത്ത ലോകത്ത് എന്തിനാണ് ആര്‍ട്ട്‌ഫിഷല്‍ഇന്‍റെലിജെന്‍സ്...?
മറ്റനേകം സപ്ലി പരിക്ഷകളില്‍ സേതുവിന് ഏറ്റവും വെറുപ്പ്‌ ആ പരിക്ഷയോടു തന്നെ ആണ്.പഠിച്ചാല്‍ എന്തായുലും ജയിക്കില്ല.
സെഷനാല്‍ ശക്തി ക്ഷയിച്ച ഭഗവതി കാവിലെ ബണ്ടാര തുട്ടിനോളമേ വരൂ.

പിന്നേ എന്താണ് ഒരു മാര്‍ഗം .ആര്‍ട്ട്‌ഫിഷല്‍ഇന്‍റെലിജെന്‍സ് തന്നെ .എന്ന് വച്ചാല്‍ തുണ്ട് അഥവാ ബിറ്റ് എന്നറിയപ്പെടുന്ന ഒരു വിവരണ പത്രം.

ആ വാക്കിന് അര്‍ത്ഥതലങ്ങള്‍ പലതനെന്നിരിക്കേ ഈ അവസരത്തില്‍ അത് സേതുവിനെ ചക്കരയണ്ണന്‍ന്‍റെ ഫോട്ടോസ്റ്റ്റ്റ് കടയില്‍ എത്തിക്കും.
ആറു എസ്സേ ചോദ്യങ്ങള്‍ ചെറിയ ഫോണ്ടില്‍ ഒരു തുണ്ടില്‍ .
സംഗതി ജോക്കി സ്ട്രിപ്പില്‍ ഭദ്രം.

പരീക്ഷ തുടങ്ങി .മുന്ന് എസ്സേ ,നാലു ചുരുക്ക ചോദ്യങ്ങള്‍ .ഇത്തവണ കേറും .ഇനി വസ്ത്രാക്ഷേപം കഴിഞ്ഞ പോലെ കിടക്കുന്ന അഡിഷനല്
ഷീറ്റ് കൂട്ടി കെട്ടി ലോല മിസ്സിനേഏല്‍പ്പിച്ചാല്‍ആര്‍ട്ട്‌ഫിഷല്‍ഇന്‍റെലിജെന്‍സ്
നമ്മുക്കും ഉണ്ടെന്നു നാലു പേരറിയും.

അപ്പോഴാണ്പ്യൂണ്‍ വിജയേട്ടന്‍ ഒരു മരണ വാര്‍ത്ത‍പോലെ അത് അറിയച്ചത്.സ്കോട്‌
വന്നിട്ടുണ്ട്.ജനാല തുറന്നു കിടന്ന സ്ഥലത്ത് ഉള്ളവര്‍ ഇടിമിന്നല്‍ വേഗത്തില്‍ തുണ്ട്പുറത്തേക്കു വലിച്ചെറിഞ്ഞു.

ആ നിമിഷം മൂന്ന് ജഗ ജില്ലികള്‍ ക്ലാസ് മുറിയില്‍ കയറി തിരച്ചില്‍ ആരംഭിച്ചു.ലോല മില്‍ ഫോര്‍ദിനെക്കള്‍ കഷ്ട്ടമാണ് ലോല മിസ്സിന്‍റെ കാര്യം.അവഗണനയുടെ മനോഹരമായ ചിരി കൊണ്ട് അവര്‍ ആ മുറിയാകമാനം പ്രകാശപൂരിതമാക്കി.

രണ്ടു മിനുട്ട് സമയം കിട്ടും.പോക്കറ്റില്‍ മറച്ചു വച്ചാല്‍ കണ്ടുപിടിക്കും.
മിഴുങ്ങാന്‍ പ്രയാസമാണ്.ചെരുപ്പിനടിയില്‍ വയ്ക്കുനത് റിസ്ക് ആണ്.
ജോക്കി സര്‍വീസിനെ ആശ്രയിക്കാന്‍ സമയം പോര താനും.എന്താണ് ഒരു
വഴി.

ചില സിനിമകളിലെ കാമിയോ അപ്പിയറന്‍സ് പോലെ പ്രകാശന്‍ സര്‍ കടന്നു വന്നു.ഇനി ഒരു മിനിറ്റ് ഭാക്കി ഉണ്ട്.സിര്‍ന്റെ കയ്യില്‍ അഡിഷനല്
ഷീറ്റ് ഉണ്ട്.സേതു പോകറ്റില്‍ വച്ച് തുണ്ട് കൊണ്ട് ലൈറ്റര്‍ പൊതിഞ്ഞു.അത് ഒരു ഉപകാര ആയുധം തന്നെ.പോണ്ടിച്ചേരി സീഗുല്‍ ബാറില്‍ വച്ച് പ്രകാശന്‍ സര്‍ മായി കഴിച്ച സ്മിര്‍നോഫു വോട്കയില്‍ അലിയാതെ കിടന്ന നാരങ്ങ നീരിന്‍റെ ഓര്‍മയില്‍ ,സര്‍ ന്നെ നോക്കി ഒരു അഡിഷനല്ഷീറ്റ് ചോദിച്ചു. സ്കോട്‌ കിങ്കരന്മാര്‍ക്ക് കാണാന്‍ പറ്റാത്ത വിധത്തില്‍ സര്‍ മറഞ്ഞു നിന്ന് ലൈറ്റര്‍ വാങ്ങി കീശയില്‍ ആക്കി.സേതു രക്ഷപ്പെട്ടിരിക്കുന്നു.

കോളേജില്‍ നിന്ന് അകെ നാലു പേരെ പിടിച്ചിട്ടുണ്ട്.അവര്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ ഉണ്ട്.പക്ഷേ അവര്‍ ചിരിച്ചു ഉല്ലസിച്ചു നില്‍ക്കുനതു കണ്ടപ്പോള്‍ സേതു അത്ഭുതപ്പെട്ടു..പ്രിന്‍സിപ്പല്‍ നടേശന്‍ സര്‍അവരോടായി പറയുന്നത് സേതു ഒളിഞ്ഞു കേട്ടു.

ഏപ്രില്‍ ഫൂള്‍സ് എന്ന്..

ക്ലിഷേ


-----------
ഉന്നതമായ ഒരു അനുഭവമാകാമായിരുന്ന ഈ പ്രണയ കഥ ,തികച്ചും പരിചിതമായ ഒരു ക്ളിഷേയുടെ(ആവര്‍ത്തന വിരസമായ സൃഷ്ടി) നിലവാരത്തിലേക്ക് തരം താഴാന്‍ കാരണം കഥയിലെ നായകന് കഥാ നായികയെ കുറിച്ചുള്ള ധാരണകളുടെ പശ്ചാത്തലത്തിലാണ് എന്ന് പറഞ്ഞുകൊള്ളട്ടേ.
അവള്‍ എന്തേ ഇന്നു ബസ്സില്‍ ഇല്ലാതിരുന്നത്...അവള്‍ എന്തേ എന്നേ മൊബൈല്‍ ഫോണില്‍ വിളിച്ചില്ല.ഒരു നുറായിരം ചോദ്യങ്ങള്‍ ഞാന്‍ സ്വയം ചോദിച്ചു. അതി മനോഹരമായ ഒരു ബര്‍ഗ്മാന്‍ ചിത്രത്തിനു പോലും അവളില്‍ സുരക്ഷിതമായ എന്‍റെ ബോധത്തെ അപഹരിക്കാന്‍ കഴിഞ്ഞില്ല എന്നത് വിസ്മയാവഹമായ ഒരു പ്രഹേളിക ആയി ഇന്നും എനിക്ക് അനുഭവപ്പെടുന്നു.
വാതില്‍ തുറന്നു ക്ലാസില്‍ പ്രവേശിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ തിരയുന്നത് എന്നേ ആയിരിക്കും .അല്ലെങ്കില്‍ അങ്ങനെയാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം.
എന്‍റെ കണ്ണുകളിലേക്കു ആഴ്നിറങ്ങുന്ന നോട്ടം.അവളുടെ സാമീപ്യം എന്‍റെ മാത്രം സ്വകാര്യതയാണ്‌ എന്ന് വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ഒരു സ്കിസോഫ്രീനിക് ടെല്ലുഷന്‍ എന്നെ പിടികൂടിയോ എന്ന് ഞാന്‍ സംശയിക്കും.മുഖം ചിരിയില്‍ നിന്ന്
വാക്കിലേക്ക് അയത്ന ലളിതമായി മാറുന്നത് കാണാന്‍ എത്ര മനോഹരമാണ് .ആ വാക്കുകളുടെ പൂര്‍ണ്ണതയിലും പരിമിതമായ അര്‍ത്ഥത്തിലും ഉപരി എന്‍റെ ഹൃദയത്തിലേക്ക് അരിച്ചു കയറുന്ന അവളുടെ വര്‍ണാഭമായ മുഖം.വൈകുന്നേരങ്ങളിലെ ബസ്സ് യാത്രകളില്‍
വഴി തെറ്റാതെ വീശുന്ന കാറ്റില്‍ പാറി കളിക്കുന്ന മുടിയിഴകള്‍.ഈറന്‍
ചുണ്ടകളില്‍ നിന്നും തേന്‍ നുകര്‍ന്ന് പറക്കുന്ന ശലഭാത്തിനേ പോലെ അകലുന്ന കാറ്റ്.അറിയാതെ സംഭവിക്കുന്ന വിരല്‍ സ്പര്‍ശങ്ങളുടെ അനുഭൂതി പകര്‍ത്തിയെടുക്കാന്‍ വെമ്പുന്ന സ്മൃതി മണ്ഡലങ്ങള്‍.

ഒരു ചിരിയിലും അശ്രദ്ധമായ സ്പര്‍ശത്തിലും
ആഴ്ന്നിറങ്ങുന്ന നോട്ടത്തിലും സാമീപ്യത്തിലും വ്യാപിച്ചു കിടക്കുന്ന സ്ഥിരീകരിക്കാനാവാത്ത പ്രണയം.ഒരു നശിച്ച മധ്യാഹ്നത്തില്‍ ദൂരേക്ക്‌ അകന്നു പോകും വിധം സീതയെ ചതിച്ച മരീജനേ പോലെ പ്രണയം മായജലതിന്റെ വാതില്‍ തുറന്നപ്പോള്‍ ,പ്രണയം സ്വന്തമാക്കാനും കൈവശപ്പെടുത്താനും ഉള്ളതാണ് എന്ന തോന്നല്‍ എനിക്കുണ്ടായി.
ആ നിമിഷം അവള്‍ എന്നില്‍ നിന്ന് അകന്നു ഒരു കരച്ചിലിന്‍റെ തീരത്ത്
സൌഹൃദം ഉപേക്ഷിച്ചു യാത്രയായി. എന്‍റെ പ്രണയം വ്യക്തി പരമായ ദുരനുഭവം പേറുന്ന ഒരു ക്ലിഷേ മാത്രമാണെന്നും , ക്ലിഷേ പുതിയ രീതിയില്‍ എഴുതപ്പെടാന്‍ വില കുറഞ്ഞ വികാരവായ്പ്പോടെ ഒരു
എഴുത്തുകാരന്‍ തയ്യാറാവുമ്പോള്‍ , ആ പ്രണയം ക്ലിഷേ അല്ലാതവുമെന്നും അവള്‍ കരുതി കാണണം.

Three Colours



Blue
--------
The cool breeze carried the sweet smell of blossom murmured at my window sill ,stealing my glance from the sailing full moon to a class room crowded with blue chairs .The charisma and pleasure of a silent walk to the class room with hand full of thoughts about the monologue to be delivered before diving into the topic of discussion inexplicable .The students were eager to listen and time vanished like a dream .On a wonderful evening while riding Anand Sir's bike through curved roads of kowdiar , I realised the fact that ,I had fulfilled the dream of becoming a teacher.

White..
--------
The white film screen illuminated by light trembled by the modulated sound waves of the actors hypnotized the very core of me.The hypnotized mind found entertainment in the extravaganza of emotions with out knowing the fact that depression is the nearest shore nearest to the uncontrolled sail of a hypnotized mind.The light and sound,artistic conversation at dim lighted bars ,creative starvation ,late night beach waves ,self afflicted loneliness reminded me about a dream ,the dream of a young man who want to become a film maker.

Red..
-------
Monsoon clouds wept like a spinster who lost her love which in turn filled the green paddy fields with muddy water .I realized the fact that living at own home is more comfortable than wandering through heaven with your best friend.Your room,the chillness,dark shadows on walls,the muddy roads leads to the river ,the mango trees ,sparrows ,toddy shop near the river side ,Ambalakulam, Movie theater,the play ground all symbols forced me to forget the present ,past and future .I submerged in a world of illusion created by a dream .On a beautiful sunny day followed by onam festival , I bought a red cycle.I cycled through my village and people amused out of indifference act of a young man .Young men at my age now a days dreams about a Volkswagen beetle and drove at least a polo .I really enjoyed the dream by experiencing life of a bicycle rider at my village.And on a thunder storm night ,I saw a frog catcher.He walked to the paddy fields with a petromax.His eyes were so sharp that ,it radiates the boredom of life.He looked like lonely dreamer .He took a bunch of weeds and smoked and he himself created a dream and resurrected from boredom of death and glanced at me.He told ..Awake and leave home tomorrow.
In my journey from village to a hospital bed reluctant to pair with death,I have gained the wisdom of dreaming.The moment you fulfilled your dreams ,your life will eventually
become a routine and there is nothing other than sea of boredom.

ഫ്ലാറ്റിലേക്കുള്ള വഴി

സിറ്റി യിൽ  തന്നെ  ആണോ  താമസം . അവൾ ചോദിച്ചു .
അതേ  വിക്ടോറിയ  കോളേജു റോഡിലെ  പഴയ  കോട്ടെ ജിൽ . 
നല്ല  സ്ഥലമാണല്ലോ  ,കാശുള്ളവർ  താമസിക്കുന്ന  എപ്പോഴും  തണൽ ഉള്ള  സ്ഥലം .ആർ  യു   മാരീഡ് ?
അല്ല .
അപ്പൊ  ബാച്ചിലർ  ഫ്രണ്ട്സ്  ഒരിമിച്ചു  കൂടി  താമസിക്കുകയാണോ .?

കുറച്ചു കാലം  മുൻപ് വരെ   അങ്ങനെ  ആയിരുന്നു  ഇപ്പൊ ഒറ്റക്കാണ് . പലരുടെയും 
 യുവത്വം  വിവാഹം  കവർന്നെടുത്തു .പലരും  പുതിയ  സ്ഥലങ്ങളിലേക്ക്  മാറി  .ഈ  പ്രായം  വല്ലാതെ  സൂക്ഷിക്കേണ്ടതാണ്  . പുതിയ  സുഹിർത്ത്  വലയങ്ങളിൽ  അകപ്പെടതിരിക്കുന്നതാണ്  ബുദ്ധി  .നിശ്ചയമായും പലര്ക്കും   കുടുംബം  എന്ന  സങ്കല്ല്പ്പതില്ലേക്ക്  നിശ്ചയമായും ഒതുങ്ങികൂട ണം   .കേരളത്തിലെ  വളർന്നു  വന്ന  സാമൂഹിക  അന്തരീക്ഷം  ട്വന്റി  ട്വന്റി  നിലവാരതില്ലേക്ക് യുവാക്കളെ  തരം  താഴ്ത്തി . 

എന്തൊക്കെ  പറഞ്ഞാലും  ഇങ്ങനേ  ഡി റ്റച്ച്ട്  ആയി  ഒറ്റയ്ക്ക്  താമസിക്കുന്നത്  ഭീകരമല്ലേ .ആരുമായും  കമ്മ്യൂണി ക്കെറ്റു  ചെയ്യാതെ . നിങ്ങൾ  വാട്സ് ആപ്  എങ്കില്ലും  യുസ്  ചെയ്യണം .
എന്തെങ്കില്ലും  ഓക്കേ  ടെക്സ്റ്റ്‌  ചെയ്തു  ഒരു  സിർക്കിളിൽ  ആണെന്ന്  തോന്നുമ്പോൾ  തനെറ്റെ സ്വത സിദ്ധമായ  ഉൾ വലിയൽ  മാറി  കിട്ടും . 
ഞാൻ  ചിരിച്ചു  .
അവർ  ഫൈൻ  ആർട്സ്  കോളെജിനു  മുന്നില്  ഇറങ്ങി  യാത്ര  പറഞ്ഞു  പോയി .
 ഞാൻ  ഇലകൾ  പൊഴിഞ്ഞ  നടപ്പാതയിലൂടെ  നടന്നു .ഒന്നൊന്നായി  തെളിയുന്ന  വഴി  വിളക്കുകൾ .സ്വാഗത് ബാറിനു  മുന്നിലെ  പേര  മരത്തിനു  ചുവട്ടിലെ  ഇരുണ്ട  ജനൽ  .നടപ്പാത  അപഹരിച്ചു  കഴിഞ്ഞ  മദ്യ വില്പ്പന  ശാലയുടെ  മുന്നിലെ  നീണ്ട  ക്യു .മനസ്സിൽ  എവിടെയോ  അവർ  പ്രോജക്റ്റ്  ചെയ്ത  ലൊൻലിനെസ്സ് എന്നേ  കീഴ്പ്പെടുത്താൻ ശ്രമം തുടങ്ങി  പൊടുന്നനേ  എവിടേ  നിന്നോ  പഴയ  ഓഫീസിൽ  ഒരുമിച്ചു  ജോലി  ചെയ്ത  ദർശൻ  ഭായിയെ  കണ്ടു .നിന്റെ  പാട്ട്  ഞാൻ  കേട്ടു .അസ്സൽ  വരികൾ .നന്നായിട്ടുണ്ട് . 
മേനോനോട്  വേണം  നന്ദി  പറയാൻ  ഞാൻ  ഓർത്തു  .പാട്ട്  കമ്പോസ്  ചെയ്തു,  പാടിയത്  മേനോണ്‍ ആണ്  .എഴുതിയ  വരികൾ  പാടി  കേൾക്കുക  എന്നതിലും  കൂടുതൽ  ഒന്നും  നിവര്തിക്കാൻ ഇല്ല .ഞാൻ  ദർശൻ  ഭായിയോട്  നന്ദി  പറഞ്ഞു .ഒരു  ആവർത്തന  വിരസമായ  ദിവസം  ഒരു  നിമിഷം  കൊണ്ട്  കീഴ്മേൽ  മറഞ്ഞു .ലൊൻലിനെസ്സ്  എന്നാ  ലാർവ യിൽ  നിന്ന്  വിരിയുന്ന  അതി  മനോഹരമായ  ചിത്ര  ശലഭം  ആണ്  സോളിട്ട്യുട്  എന്ന്  എനിക്ക്  തോന്നി.എനിക്ക് ഏറ്റവും  പിയമേറിയ  ഒരു  ഗാനം  സ്വീകരിക്കപ്പെടാതെ  പോയതും  ബാല്കനിയിലെ  ചെറിയ  പൂന്തോട്ടത്തിലെ  ആദ്യമായി  വിരിഞ്ഞ  റോസ്  പുഷപ്പങ്ങളും  ഒരേസമയം  മനസില്ലേക്ക്  കടന്നു  വന്നത്  എന്നിൽ  വിസ്മയം  ജനിപ്പിച്ചു . വാതിൽ  തുറന്നപ്പോൾ  എന്നെ  വിഴുങ്ങിയ  ഇരുണ്ട  ഏകാന്തതയിൽ  ഞാൻ  പുതിയ  കഥക്കുള്ള  ലാർവയെ  കുടിയിരുത്തി .


2013, നവംബർ 5, ചൊവ്വാഴ്ച

സിക്സ് പാക്ക് ക്ലബ്‌ (ബാച്ചിലര്‍ ഹൌസ് -റിട്രോ സ്പെക്ടിവ് )
---------------------------

നിത്യ സൗഹൃദ യാത്രയില്‍
വര്‍ണ്ണ സുന്ദര സ്വപ്നമായ്
മണ്‍  ചിരാതിലെ  നാളമായ്
ചുവര്‍ ചാരുമെന്‍ മൌനമേ



പലനാൾ  കനവിൽ   നിറയും  ചിരിയിൽ 
ഗിറ്റാര്‍ പാടും  യവ്വന   രാഗം

അമൃതമായ് യ് പൊഴിയുമീ  

അന്തി കള്ളില്‍  തോരാ  മഴയിൽ 
മധുരാലസ്യം പകരും ശ്രുതിയും

കഥ പറയും മാദക രാവും കളി പറയും മട്ടുപ്പാവും
നിറരാവിൻ   മായലോകം  തിര പോലെ 
      മായുമ്പോൾ
വരുമിനിയും ഒരു ശിശിരം,വഴിയരുളാന്‍ വയലരികെ
ഗത കാല സ്മൃതി പാടും സ്വയമണിയും കുളിര്‍ കാറ്റും

2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

ഇത്താക്ക

ഇത്താക്ക
------------
1964 ഡിസംബര്‍ 22 ഇരുട്ടില്‍ തണുപ്പ് കട്ട പിടിച്ച രാത്രി.
കാറ്റിന്‍റെ ഇരമ്പല്‍ വളരെ അകലെ നിന്നും വ്യക്തമായി തിരിച്ചറിയാം.
നമ്പര്‍ 653 പാമ്പന്‍ പാസഞ്ചര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴും രഘുവിന്
സ്വന്തം ജന്മസ്ഥലേക്ക് മണിക്കൂറുകള്‍ മാത്രമുള്ള യാത്രയെ ഉള്ളു എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

1962 ലേ മാര്‍ച്ച് മാസത്തിലെമധ്യാഹ്നത്തില്‍ ഒരു മാസം ഗര്‍ഭിണിയായ ഭാര്യയെ തനിച്ചാക്കി കടല്‍ കടക്കുമ്പോള്‍ അവളുടെ നിറം മങ്ങിയ ചിരിയും ഉപ്പുരസമുള്ള കാറ്റും കരച്ചിലിന്‍റെ അനിവാര്യതയാണ് പകര്‍ന്നത്.

1962 ലേ ഇന്ത്യ ചൈന യുദ്ധത്തില്‍ ലഡാക്കില്‍ തടവുകാരനായി പിടിക്കപെട്ടപ്പോള്‍ ഭീതിദമായ ഒരു മഞ്ഞു വീഴ്ചയാല്‍ മരണത്തില്‍ നിന്ന്
ഒരു മാജിക്കില്‍ നിന്ന് എന്നാ പോലെ ശത്രു പാളയത് നിന്ന് രക്ഷപെട്ടപ്പോഴും അച്ഛന്‍ മരിക്കുന്നതിനു ഏതാനും മണിക്കുറുകള്‍ക്ക് മുന്‍പ് നല്‍കിയഗ്രീക്ക് ഇതിഹാസത്തിന്‍റെ പഴമ മണക്കുന്ന പുസ്തകം അയാള്‍ സുക്ഷിച്ചു വച്ചു . ഓടീസെയസിന്റെ നാടായ ഇതക്കയാണ് തന്റെ ജന്മ സ്ഥലമെന്നും ഇത്തക്കായില്‍ ഓടീസെയസിനെ ഭാര്യയായ പെനെലോപേ കാത്തിരുന്നപോലെ തന്‍റെ ഭാര്യ ലേഖ കാത്തിരിക്കുന്നുണ്ടാവുമെന്നും തനിക്കും ആണ്‍ കുഞ്ഞായിരുക്കും എന്നും
അവനു കൊടുക്കുവാന്‍ സിംഹ രൂപത്തില്‍ ഉള്ള ഒരു മര പ്പാവ
ഉചിതമായിരിക്കുമെന്നും അയാള്‍ ധരിച്ചു.

മഴയുടെ ഭീകരമായ അലര്‍ച്ചയും തണുത്ത മാര്‍ദവം ഉള്ള പടര്‍ന്ന്നു കയറ്റവും ലഡാക്കിലേ ഇരുള്‍ നിറഞ്ഞ ശത്രു പാളയത്തിലെ നിറം മങ്ങിയ
ചുവരുകളുടെ നിശച്ചലതയെ ഓര്‍മിപ്പിച്ചു.ട്രെയിനില്‍ തന്‍റെ മുന്‍ സീറ്റില്‍ ഇരുന്ന യുവാവ്‌ തന്‍റെ കാമുകിയുടെ ചുണ്ടില്‍ മൃദുലമായി കടിച്ചപ്പോള്‍
കാറ്റ് ഒരു നിമിഷം കൊണ്ട് ആ രംഗം മാച്ചു കളഞ്ഞതായി രഘുവിന് അനുഭവപ്പെട്ടു.

പ്രണയം ആദ്യം ഹൃദയതില്ലേക്കും പിന്നീടു തലച്ചോറില്ലെക്കും സംഗീതം
സൃഷ്ട്ടിക്കുന്ന മായ ലോകമെന്നോണം അരിച്ചു കയരുമെന്നോര്‍ത്തപ്പോള്‍
ലേഖയുടെ വരണ്ട ചുണ്ടുകളും അവളുടെ നോട്ടതിന്റെ അപാരമായ ആഴവും അയാള്‍ വിസ്മ്രിതിയില്‍ തിരഞ്ഞു

ഒരു ചെറിയ കുലുക്കത്തോടെ കടലിനു കുറുകെയുള്ള പാലത്തില്‍ ട്രെയിന്‍ പ്രവേശിച്ചതും അതി ശക്തമായ വിറയലോടെ ഇരുപതടി
ഊയരത്തില്‍ തിരമാലകള്‍ ഒയര്‍ന്നതും ലേഖയുടെ കണ്ണുകളുടെ ആഴാത്തില്ലേക്ക് അത് അയാളെ ചുഴറ്റിയെരിഞ്ഞതും എയില്‍ മുന്നുതവണ കറങ്ങി കടലിനടിയില്‍ പോയതും ട്രെയിനില്‍ യാത്ര ചെയ്ത നൂറുപേരും തത്ക്ഷണം രഘുവിന്റെ തുകല്‍ സഞ്ചിയില്ലേ പുസ്തകതില്ലേ നഗരമായ

ഇത്തക്കയില്ലേക്ക് ചേക്കേറിയതും ധനുഷ്ക്കൊടി ഒരു പ്രേത നഗരമായതും ഒരുമിച്ചായിരുന്നു. ധനുഷ്ക്കൊടി ആയിരുന്നു രഗുവിന്റെ ഇത്താക്ക..

ലേഖയും മകനും ഇത്തക്കയില്ലേക്ക് വരണമെന്ന് ആഗ്രഹിച്ചപ്പോഴും അവര്‍ മരിക്കാതിരുന്നെങ്കില്‍ എന്ന് ഇത്താക്കയില്‍ അയാള്‍ പ്രാര്‍ത്ഥിച്ചു.

1964 ഡിസംബര്‍ 23 നു ധനുഷ്ക്കൊടി പട്ടണം ഇല്ലാതായി എന്ന് വാര്‍ത്ത പരന്നപോഴും ലേഖയും മകനും രഘുവിനെ ഇത്താകയില്‍ വച്ചു കണ്ടുമുട്ടിയിട്ടുണ്ടാവുമീന്നു ശുഭ പ്രതീക്ഷയില്‍ ഉറങ്ങിയ അനേകം പേരില്‍ ഒരാളാണ് ഈ എഴുത്തുകാരനും.

MeetingPoint

വിരസമായ ഒരു ഞായറാഴ്ച .ഒരുപാടു നേരം ചാനലുകള്‍ മാറ്റി സമയം കളഞ്ഞു .കുറച്ചു നേരം ചാറ്റല്‍ മഴ കൊണ്ട് പുഴയോരത്ത് കൂടെ നടന്നു .ക്യാമറ എടുതിരുന്നെകില്ലും മനസിന്‌ പിടിച്ച ഒന്നും അവിടെ കാണാന്‍ കഴിഞ്ഞില്ല .കുറച്ചു നേരം മഴ കണ്ടു കൊണ്ട് ചോര്നോലിക്കുന്ന ഓലപുരയില്‍ തന്നെ നിന്നു.വളരെ അപുര്‍വമായ അത്തരം സായാഹ്നഗളില്‍ന്‍
ബൈക്കില്‍ സഞ്ചരില്ച്ചു ഒരു ക്ഷേത്രത്തില്‍ പോവുന്നത് പതിവാണ് .ഞാറു വളര്നിരുന്ന വയലുകള്‍ കടന്നു, തണുത്തതും എന്നാല്‍ അസൌകര്യം ഉളവുക്കുന്നതുമായ കാറ്റ് ഏറ്റു എന്തൊകെയോ ആലോചിച്ചു കുറെ ദൂരം യാത്ര ചെയ്തു .ബര്‍ഗ്മാന്റെ വൈല്‍ഡ്‌ സ്ട്രവ്ബെറിഎസിന്ടെ തുടക്കമാണ്‌ മനസ് മുഴുവന്‍ .പൊടുന്നനെ മഴാ നില്‍കുകയും എന്തെന്നില്ലാത്ത ഒരു ശാന്തത എനിക്ക് അനുഭവപെടുകയും ചെയ്തു . ച്ചുറ്റുമുള്ള മുള്ള മരങ്ങള്‍ നിശ്ചലമാവുകയും സിനിമയില്‍ ഫ്രേമില്‍ലേക്ക് കടന്നു വന്ന രഥം ,എന്റെ ബൈക്കിനെ മറികടന്നു പോവുകയും ചെയ്തു .സമചിത്തതയോടെ ഞാന്‍ കുറെ ദൂരം മുന്നോട്ടുപോയി .വളരെ വേഗത്തില്‍ ഓട്ച്ചുപോയ രഥം അകലെ ഒരു പൊട്ടു പോലെ അവശേഷിക്കുന്നത് കാണാമായിരുന്നു .എവിടെക്കാണ്‌ എ രഥം പോയത് ..ഒരു വലിയ ആല്‍മരം കാണുന്നത് വരെ ഞാന്‍ അതിനെ പിന്‍തുടര്‍ന്നു .ആല്‍മരത്തിനു
ചുറ്റും ചതുരആകൃതിയില്‍ ഒരുപാടു കല്ലുകള്‍ അടുക്കി വച്ചിര്രുന്നു .ഞാന്‍ ബൈക് നിര്‍ത്തി ആല്‍മരത്തിനു അടുത്തേക്ക് നടന്നു .ഞാന്‍ അതിന്നു ചുറ്റും വലം വച്ച് മരത്തിന്റെ മറുവശത്തെ എത്തി . അവിടെ ഒരു നായ വളരെ അസുഭാവികമായ രീതിയില്‍ കിടന്നുരുളുകയും കുറയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു .ആ പ്രാകൃതമായ ജന്തുവിനെ വകവെക്കാതെ ഒരു പെണ്‍കുട്ടി ആല്‍മരത്തിനുനടുത്തു വരുകയും, കണ്ണുകള്‍ അടച്ചു പ്രാര്‍ത്ഥിക്കുകയും, കല്ലുകള്‍ അടുക്കി വയ്ക്കുന്നഹ്ടു കണ്ടു.ഞാന്‍ അവളോട്‌ ചോദിച്ചു .ഇതുവഴി വളരെ വേഗത്തില്‍ ഒരു രഥം പോവ്വുന്നഹ്ടു കണ്ടുവോ . കല്ലുകള്‍ അടുക്കി വയ്ക്കുന്നഹ്ടില്‍ അതീവ ശ്രദ്ധാലുവായ കുട്ടി മറുപടിയൊന്നും പറഞ്ഞില്ല .അവള്‍ സമീപത്തുള്ള ആ ജീവിയെ കണ്ട ഭാവം നടിക്കുന്നു മില്ല .ഞാന്‍ ചോദിച്ചു .വലിയ ശബ്തഹ്ടോടെ ഒരു രഥം.ആ രഥം ഞാന്‍ ഒരു സിമയില്‍ കണ്ടതാണ് .വളരെ വിചിത്രമായി, അത് എന്ന് എന്നെ കടന്നു പോയി .
ആ കുട്ടി ചിരിച്ചു.ഞാന്‍ കണ്ടിട്ടില .ടീച്ചര്‍ പറഞ്ഞത് രതഗല്‍ വളരെ പണ്ട് ഉപയോഗിച്ച വാഹനഗല്‍ ആണ് എന്നതാണ് .നിങ്ങള്ക് തെറ്റി പറ്റിയതാവും .അവള്‍ നടന്നു പോയി .ഒരു മുരല്ച്ചയോടെ ആ നായ ...ആ നായ ചത്തിരിക്കുന്നു....... .പാണ്ഡവരുടെ സ്വര്‍ഘരോഹനം .യുദ്ധിസ്ടിരനും നായയും .അവര്‍ രഥം കാത്തു നിക്കുകയാണ് .ഒരു വ്യത്യാസം മാത്രം .അവിടെ നായയും യുടിസ്ടിരനും ജീവനോടെ ആയിരുന്നു.ഇവിടെ നായ മരിച്ചിരിക്കുന്നു. ഞാന്‍ ആ കുട്ടിയെ പിന്‍തുടര്‍ന്നു .ഞാന്‍ അവളോട്‌ ചോദിച്ചു .നീ എന്താണ് പ്രാര്‍ത്ഥിച്ചത്‌ . മുന്ന് ദിവസമായി ഞങ്ങളുടെ നായയെ കാണാനില്ല .അതിനു പേ പിടിച്ചു എന്ന് അച്ഛന്‍ പറഞ്ഞു .അത് വേദനിക്കാതെ മരിക്കണം എന്നാന്നു പ്രാര്‍ത്ഥിച്ചത്‌ .അവള്‍ നടന്നു പോയി
ഞാന്‍ തിരിച്ചു ന്ടന്നപോള്‍ ഒരു ഇടിഞ്ഞു പൊളിഞ്ഞ ക്ഷേത്രം കണ്ടു .ക്ഷേത്ര മതില്‍ കേട്ടിനപ്പുറത്തു ഞാന്‍ ആ രഥം കണ്ടു.ദുരെ ഒരു പൊട്ടു പോലേ അവശേഷിച്ച ആ രഥം .അതിന്റെ ചക്രഗളില്‍ ചെളി പുരണ്ടിരിന്നു .എനിക്ക് ഒരു കാര്യം വ്യക്തമായി.നായയുടെ മേല്‍ ഈച്ചകള്‍ പൊതിഞ്ഞിരുന്നു .വഴികളിലാകെ ഇരുട്ടു പടര്ന്നപോഴും എന്റെ ചിന്ത ആ പെണ്‍കുട്ടിയെ കുറിച്ചായിരുന്നു.അവന്‍ മിതയോ യഥാര്താമോ ........................

ഈമൈലും പോസ്റ്മാനും

    ഈമൈലും പോസ്റ്മാനും  

കശുവണ്ടി  ചൂടക്കുന്നതിന്റ്റെ ഗന്ധവും കറുത്ത പുകയും കലര്‍ന കാറ്റ് ,തുറന്നിട്ട ജനാലകളിലൂടെ ക്ലാസ് മുറിയുടെ നിഴലും വെളിച്ചവും ഇടകലര്‍ന്ന  വിശാലതയിലേക്ക്‌പ്രവേശിച്ചു .മൂന്നാം സെമെസ്റെര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിദയാര്‍ഥികളായ ഞങ്ങള്‍ക്ക് ആ ഗനധം പഠനത്തിന്റെ ഭാഗമായിരുന്നു . ഒരു ചെറിയ ഞരക്കത്തോടെ തുറന്ന വാതില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റ്റെ  മേധാവിയുടെ വരവ് അറിയിച്ചു .ഞങ്ങള്‍ ആദ്യമായി കമ്പ്യൂട്ടര്‍ ലാബില്‍ പ്രവേശിച്ച ദിവസമായിരുന്നു  അന്ന് . എഞ്ചിനീയരിങ്ങിനറ്റെ ആദ്യ വര്‍ഷംപൂര്‍ത്തിയാക്കിയിരുന്നെങ്കിലും എന്താണ് തുടര്‍ന്ന് പഠിക്കേണ്ടതു എന്നതിനെ കുറിച്ചും കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ കുറിച്ചുംവ്യക്തമായ ധാരണ ഭുരിഭാഗം പേര്‍ക്കും ഇല്ല്യയിരുന്നു എന്ന് വേണം കരുതാന്‍. ഉറുമ്പുകളെ അനുകരിച്ചു നിശബ്ദമായി 
(പിന്നീടു ഒരിക്കലും  ലാബില്‍ അപ്രകാരം പോയിട്ടില്ല്യ )   ചില്ല് കൂടാരത്തിലേക്ക് കടന്നപോള്‍ കമ്പ്യൂട്ടറുകളുടെ നീണ്ട നിര ദ്രിശ്യമായി . ഡാ ...ഇന്റര്‍നെറ്റ്‌ ഉണ്ട് ..ആരോ പറയുന്നത് കേട്ടു.വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ പങ്കെടുത്ത ഒരു ഉപന്യാസ  മത്സരമാണ്‌  ഓര്‍മ  വന്നത്  .

1999 ലെ ജനുവരി മാസത്തില്‍ ഡച്ച്‌ അടയാളമായ ചുവപ്പ് നിറത്തിലുള്ള ചുവരുകളും കമാനാക്രിതിയില്ലുള്ള   കവാടങ്ങല്ലുമുള്ള മുറിയില്‍ വച്ച് ഇന്റര്‍നെറ്റിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതെ ഞാന്‍ ഇപ്ര്രകാരം എഴുതി.

    " ലോകമെന്പാടുമുള്ള ജനങ്ങള്‍   കമ്പുട്റെരുകള്‍         തിര്‍ത്ത വിസ്ത്രിതമായ വലയില്‍ കുടുങ്ങാന്‍ പോകുന്നു.മനുഷ്യന്റ്റെ അറിവിനെ യന്ത്രവല്‍കരിക്കുകയും എന്തും   എതും  എപോഴും ലഭിക്കുമെന്ന തോന്നല്‍  അവനെ യഥാര്‍ത്ഥ ലോകത്തില്‍ നിന്നും മാറ്റി നിര്ത്തുന്നു .ഇതു മനുഷ്യനെ അവന്റെ യഥാര്ത്യങ്ങളില്‍ നിന്നും വ്യതിച്ചലിപ്പിക്കുന്നു. അവനെ മടിയനും  ചിന്തിക്കാന്‍ കഴിവില്ലത്തവനും   ആക്കുന്നു ".....

എന്ത് കൊണ്ടാണ് അങ്ങനെ എഴുതിയത് എന്ന് ചോദിച്ചാല്‍ ,       ഒരു  കാര്യത്തെ കുറിച്ച് ഒന്നും അറിയില്ലെങ്കില്‍ അതിനെ കുറിച്ച് ദോഷം പറഞ്ഞാല്‍ മതിയെന്ന സാമാന്യ തത്വം പ്രയോഗികമാക്കി ......

പക്ഷെ ഒരു വര്‍ഷം  കഴിഞ്ഞിട്ടും  ,തുടര്‍ന്നുള്ള ജീവിതത്തില്‍, ആഴ്ചയില്‍  കുറഞ്ഞത്‌ 40 മണിക്കൂര്‍ ചുവപ്പും പച്ചയും കണ്ണുകള്‍  ഉള്ള ,എന്ത് പറഞ്ഞാലും അനുസരിക്കുന്ന ,യാതൊരു വീണ്ടു വിചാരവും ഇല്ലാത്ത ഒരു യന്ത്രത്തിന്റെ പരിപാലനം ആണ് ആത്യന്തിക  ലക്‌ഷ്യം എന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല കംപുട്ടെരിനു   മനസില്ലാവുന്ന ,  ദൈന്യംദിന ജീവിതത്തിലെ ക്രയ വിക്രയങ്ങളെ ലഗ്ഗുകരിക്കുന്ന    സോഫ്റ്റ്‌വെയറുകള്
  ‍ എഴുതുകയാണ് തന്റെ  ജോലി എന്നും      സോഫ്റ്റ്‌ വെയര്‍ എന്‍ജിനിയര്‍  എന്ന അപരനാമത്തില്‍  
അറിയപെടുമെന്നും ആ ലാബില്‍ വച്ചാണ് ഞങ്ങളില്‍             പലരും              തിരിച്ചറിഞ്ഞത്

അങ്ങനെ ഒരു ബൂധോതയം ഉണ്ടായ നിമിഷം ഞാന്‍ ചുറ്റും  നോക്കി .....   ദൈവമേ .....ഞാന്‍ ഒറ്റക്കല്ല ...പലര്‍ക്കും എന്നെ പോലെ കമ്പ്യൂട്ടര്‍  ഓണാക്കാന്‍ അറിയില്ല ...
തറവാട്ടിലെ തല മൂത്ത കാരണവരെ പോലെ ഇരുന്ന cpu വിലെ 2 ബട്ടണ്‍ കണ്ടു എന്ത് ചെയ്യണമെന്നു അറിയാതെ  ഞാന്‍ ഇരുന്നു .ഇതിനെ കുറിച്ച്  അടിസ്ഥാന വിവരമുള്ളവരുടെ ഇരിപടങ്ങളില്‍ നിന്നും  ശബ്ബ്ദം കേള്‍ക്കാമായിരുന്നു. ഞാന്‍ ദൂരത്തേക്കു നോക്കി ,,,അവിടെ രാമന്‍ മോനിട്ടെരിന്റെ ബട്ടണില്‍ മൂന്നു തവണ കുത്തി നോക്കുകയും ,ഒന്നും സംഭവിക്കാത്തതിനാല്‍  ഞാന്‍ ഒന്നും അറിഞ്ഞില്ലേ  രാമനാരായണ  എന്ന  മട്ടില്‍  കസേരയില്‍  ചാരി  ഇരിക്കുന്നതും  കാണാമായിരുന്നു .വിജയന്‍ (ഇപ്പൊള്‍  എമിരെട്ട്സില്‍   ജോലി  ചെയുന്നു ) പട്ടിക്കു  മുഴു  തേങ്ങ  കിട്ടിയ  പോലെ  കുറെ  നേരം   ഇരിക്കുകയും  ചുറ്റുപാടും  നോക്കുകയും   ഒന്നും  ചെയ്യാന്‍  കഴിയാത്തതിനാല്‍ നിരാശയോടെ ‍  കരയുകയും  ചെയ്തു .ജോയും  വിജോയും  ഇല്ലയിരുന്നീങ്കില്‍ ....ജോയാണ്  എനിക്ക്  ആദ്യമായി  കമ്പ്യൂട്ടര്‍  ഓണ്‍  ചെയ്തു  തന്നത് .മൌസ് വരുതിയില്‍ ‍   വരാത്തതിനാല്‍  മൌസ് പോയ  വഴി  സകലതിനെയും  ക്ലിക്ക്  ചെയ്തു ...ആള്ട്ട്  കണ്ട്രോള്‍  ഡിലേറ്റ്  ആക്രോശങ്ങള്‍  ലാബില്‍  പലയിടത്തായി  മുഴങ്ങി .

rediff  മെയിലില്‍   ഒരു  അക്കൗണ്ട്‌  തുടങ്ങാന്‍  ബഷിര്‍   സര്‍  ആവശ്യപെട്ടു .ആരടി    പൊക്കവും  വെളുത്തു  ഇടുങ്ങിയ  കവിലുമുള്ള  അയാളെ  ഉപ്പിലിട്ട  മമ്മുട്ടി  എന്നാണ്  വിളിച്ചിരുന്നത്‌ .
ഒരു  പാറക്കല്ല്  പോലെ  തോന്നിച്ച  മൌസ്  വച്ച്   എങ്ങനെയോ  പേജ്  ലോഡ്  ചെയ്തു ..ബാക്കിയുള്ള  കാര്യങ്ങള്‍  ജോ   ചെയ്തു  തന്നു .അങ്ങനെ  ആദ്യമായി    ഇന്റെര്‍നെറ്റിന്റെ  ലോകത്തില്‍  എനിക്ക്  ഒരു  മേല്‍വിലാസം  കിട്ടി (  എന്റെ  ഒഫീഷ്യല്‍  അക്കൗണ്ട്‌  അന്ന്  ഉണ്ടാക്കിയ rediff അക്കൗണ്ട്‌  ആണ് ).പിന്നെ  കത്ത്  ഇടപാടുകളുടെ  ഭഹളം  ആയിരുന്നു ...എടാ  ഞാന്‍ ഒരു  മെയില്‍  അയച്ചിട്ടുണ്ട്  എന്ന  ഉള്ളടക്കത്തോടെ    മെയിലുകള്‍  ലാബില്‍  ഒഴുകിയെത്തി ...മെയില്‍  കിട്ടിയെന്നു  ഉറപ്പു വരുത്താന്‍   പലരും  ചുറ്റുപാടുമുള്ള   ഇരിപ്പടങ്ങളില്‍  സന്ദര്‍ശനം  നടത്തി .
അതിനിടയിലാണ്  വളരെ  നാടകീയമായ  രംഗം  അരങ്ങേറിയത് ..
                               എന്റെ  തൊട്ടടുത്താണ്  അനൂപും  പവിത്രനും  ഇരിക്കുന്നത് ...അനൂപ്‌  തരികിട  സൈറ്റുകളില്‍  കേറാന്‍  (ഇന്ത്യന്‍  സെക്സോ  ..world സെക്സോ  എന്നൊക്കെയോ  എഴുതിയിരൂനു ) ശ്രമിക്കുന്നതിനിടയില്‍  ബഷിര്‍   ‍  സര്‍  കാണാനിടയായി ..അയാള്‍  ഇപ്രകാരം  പറഞ്ഞു ...അനൂപേ ..ഇനി  ഇതു  തുടര്നാല്‍  ലാബ്‌  കാണില്ല്യ ,,,,

എല്ലാവരും  തിരിഞ്ഞു  നോക്കി ...ലാബ്‌  നിശബ്ധമായി . നിമിഷ  നേരത്തെ  ഇടവേളക്കു  ശേഷം   പവിത്രന്‍  അനൂപിനോട്  ചോദിച്ചു .....

ഡാ ...
അനൂപ്‌  മിണ്ടാതെ  ഇരിക്കുകയാണ് ..സംഭവം  ബഷിര്‍  സര്‍   കണ്ടതില്‍   ആളു  പേടിച്ചിട്ടുണ്ട് .
ഡാ ..പവിത്രന്‍  വീണ്ടും   വിളിച്ചു ....
അനൂപ്‌ ...എന്താ ...
പവിത്രന്‍ : എനിക്ക്  ഒരു  മെയില്‍  അയക്കണം .
അനൂപ്‌ :അതിനെന്താ ... ആര്‍ക്കാ  ...
പവിത്രന്‍  : ചെറിയമ്മക്കു ...
അനൂപ്‌ :ചെറിയമ്മക്കോ ?? അവര്‍  എവിടെയാ ...
പവിത്രന്‍ .:നെടുമങ്ങാട്‌
അനൂപ്‌  ഒന്ന്  തിരിഞ്ഞു  പവിത്രനെ  നോക്കി ...
അനൂപ്‌ :ഇമെയില്‍   ഐഡി  എന്താ  ...
pavithran...:ഇമെയില്‍  ഐഡി ????????????????..അതൊന്നും  ചെറിയമ്മക്കില്ല ....
അനൂപ്‌ : പവിത്രന്റെ  അടുത്തേക്ക്  ഇരുന്നു ..ചെരിയമ്മെടെ വീട്ടില്‍  കമ്പ്യൂട്ടര്‍  ഉണ്ടോ ????????...
പവിത്രന്‍ :ഇല്ലാന്ന്  തോന്നുന്നു ..

അനൂപ്‌  :പിന്നെ ...ചെറിയമ്മ  ബ്രൌസ്   ചെയ്യുമായിരിക്കും ...
പവിത്രന്‍  ഒരു  കള്ള ചിരിയോടെ ....അത്  എനികരിയില്ല!!!!!!!!!!! ..ഇല്ലായിരിക്കും ...
അനൂപ്‌ :പിന്നെ  എങ്ങനെയാ ...
പവിത്രന്‍ ....അപ്പൊ  ഇതു  പോസ്റ്മന്‍  വീട്ടില്‍  കൊണ്ട്  കൊടുക്കില്ലേ ???????? ....
അനൂപ്‌  :അത്  കേട്ടു  സ്തബ്ധനായി ...!!!!!!!!!!!!!

കുറച്ചു  നേരം  കഴിഞ്ഞു  അനൂപ്‌ പറഞ്ഞു  ....
ചിലപ്പോ  കൊടുക്കുമായിരിക്കും  അല്ലെ .!!!!!!!!!!!!!!!!!...

 ചെറിയമ്മക്കു  വേണ്ടി   പവിത്രന്‍  ഡ്രാഫ്റ്റ്‌  ചെയ്ത  ആ  മെയില്‍  പൂജ്യങ്ങളും  ഒന്നുകളുമായി  എവിടെയോ  ഒരിക്കലും  വരാത്ത  വരാത്ത  പോസ്റ്മാനെ കിടക്കുന്നുണ്ടാവും ....
ഒരു തെരുവ് പട്ടി അലഞ്ഞു നടക്കുന്നതിന്റെ സ്വതന്ത്ര്യം അനുഭവിക്കുന്നു .വളര്‍ത്തു പട്ടിയാകട്ടെ യഥാ സമയത്തുള്ള ഭക്ഷണത്തിന്റെ സുരക്ഷിതത്വം ആസോദിക്കുന്നു.ഇരുവരും സന്തുഷ്ടരാണ് .തമ്മില്‍ കണ്ടുമുട്ടുന്നത് വരെ .......
അവര്‍ സംസാരിച്ചു കൊണ്ടേ ഇരുന്നു.തന്‍റെ പതിനാല് വയസിലെ ഓര്‍മകളേ കുറിച്ച്.സ്വന്തം അച്ഛനും അമ്മയും നഷ്ട്ടപെട്ട ദിവസത്തെ കുറിച്ച്.കല്യാണത്തേ കുറിച്ച് .തന്‍റെ പത്ത് കുട്ടികളേ കുറിച്ച്.പതിനാല്‌
വയസുള്ള കന്യകയില്‍ നിന്ന് തൊന്നുറ്റി അഞ്ചു വയസുള്ള വ്രിദ്ധയിലേക്ക് മടങ്ങിയെത്താന്‍ അവര്‍ക്ക് ഒരു ദീര്‍ഘനിശ്വാസം മതിയായിരുന്നു.

എന്‍റെ ആച്ചമ്മ..അച്ഛന്‍റെ അമ്മ ആയിരുന്നു അത് . 

അച്ഛമ്മ പറഞ്ഞു .
മക്കള്‍ക്ക്‌ വയ്യതായാല്‍ സ്വന്തം അമ്മ നോക്കും . അമ്മക്ക്
വയ്യതയാലോ??? പുഴ ഒരിക്കലും മുകളിലേക്ക് ഓഴുകില്ല...

പിന്നെ അവ്യക്തമായ നോട്ടത്തോടെ എന്നോട് ചോദിച്ചു ..നീ ആരാ ..

അടുത്ത് നിന്ന ചെറിയമ്മ പറഞ്ഞു. കുട്ടന്‍റെ മകന്‍ .. ഇതാ ഇപ്പൊ നന്നായെ.....ആള്‍ അറിയാതെയ ഈ സംസാരം...

അത് കേട്ടതോടെ ഓര്‍മകളുടെ വെള്ളപോക്കത്തില്‍ നിന്നുമുണ്ടായ ഒരിറ്റു കണ്ണ് നീര്‍ ...അച്ഛമ്മക്ക്‌ ആരെയും മനസിലാവുന്നില ...

കുംഭ മാസത്തിലെ മകം ..അത് കഴിഞ്ഞ അച്ഛമ്മ ഇല്ല...

സ്വന്തം മരണം പ്രവചിക്കുന അച്ഛമ്മയുടെ മുറിയില്‍ നിന്ന് ഇറങ്ങിയപ്പോഴും എന്റെ മനസ്സില്‍ ഒരു വാക്യം മായാതെ കിടന്നു ..

പുഴ ഒരക്കലും മുകളിലേക്ക് ഒഴികില്ല............ഒരിക്കലും
ഒരു കാത്തിരിപ്പിന്‍റെ സുഖമുള്ള അനുഭുതിയായികൊണ്ടുനടക്കുമ്പോഴും അസംസ്കൃതമായ രൂപത്തില്‍ പ്രണയത്തിനു യാതൊരു അസ്തിത്വമില്ല എന്നാ യഥാര്‍ത്ഥ്യം സമ്മതിക്കാതെ വയ്യ. പ്രതെക്ഷിച്ചവരില്‍ നിന്നും തനിക്ക് ആവശ്യമുള്ള രൂപത്തില്‍ അത് ഉരുത്തിയുമ്പോള്‍ പ്രണയത്തിനു അര്‍ഥം ജനിക്കുന്നു എന്നാ തോന്നലുണ്ടാക്കുന്നു .ചിലര്‍ക്ക് ആ അര്‍ത്ഥത്തെ ജീവിതത്തിനു വഴികട്ടിയായി ഉപയോഗിക്കാന്‍ കഴിയുമ്പോള്‍ ,മറ്റു ചിലര്‍ക്ക് അത് ഒരു ഗതി കേടാണ് .എന്ത് തന്നെയായാലും അതൊരിക്കല്‍ തന്നെയും കീഴാടക്കുമെന്നു തോന്നാത്തവര്‍ വിരളമാണ്.അല്ലെകില്‍ അവര്‍ അത് തന്നെ ബാധികില്ലെന്നു വരുത്തി തീര്‍ത്തു കണ്ടില്ലെന്നു നടക്കുകയായിരിക്കും.അവിടെയും പ്രണയത്തിനു തന്‍റെ മുഖം മൂടി നഷടമാകുന്നില്ല .ആ മുഖം മൂടി മുഖമായി പരിണമിക്കുന്നതോടെ പ്രണയം പൂര്‍ണമാകുന്നു..പിന്നെ ബാക്കിയുല്ള്ളത് അഭിനയമാണ്.
85Like ·  · Promote · 

കുരങ്ങന്‍റെ സ്വപ്നം -------------------------------

കുരങ്ങന്‍റെ സ്വപ്നം
-------------------------------

പെറ്റ് തെറാപ്പി എന്ന് എഴുതിയ അസുവഭാവികമായ ബോര്‍ഡാണ്‌ എന്‍റെ ശ്രദ്ധ പരിപൂര്‍ണമായി അപഹരിച്ചത്‌. സാമാന്യം തിരക്കുള്ള ഒരു ആശുപത്രി..യുനിഫോര്മില്‍ കുട്ടമായി നടന്നു പോകുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍,..ഡോക്ടര്‍മാര്‍,അസങ്ക്യം രോഗികള്‍.... ,അവരുടെ ബന്ധുക്കള്‍. ............. ആ ബോര്‍ഡു ഉറപ്പിചിട്ടുളത് ഒരു വലിയ ഇരുമ്പ് കൂടിനുമുകളിലാണ്. ആ വലിയ കൂട് ചെറിയ കൂടുകളായി തിരിച്ചിരിക്കുന്നു.ഒരു കുരങ്ങന്‍,ഒരു പെരുമ്പാമ്പ്,കുറച്ചു കോഴികള്‍,രണ്ടു മയില്‍,ഒരു മരപട്ടി .ഇത്രയുമാണ് കുട്ടിലെ അന്തേവാസികള്‍.. ആര്ര്‍ക്കാന് പെറ്റ് തെറാപ്പി...

രോഗികള്ക്കോ അതോ രോഗികളുടെ ബന്ധുക്കള്‍ക്കോ..അതോ കാലങ്ങയി വിരസത അനുഭവിച്ചു ആ ആശുപത്രി മുറികളിലാകെ ചുറ്റിയടിച്ചു കഴിയുന്ന കാലന്‍ എന്നാ വിളിപ്പേരില്‍ അറിയ പെടുന്ന സാങ്കല്പിക്ക വ്യക്തിക്കോ..

.അത് എന്തോ ആയി കൊള്ളട്ടേ..

കാര്യം അതല്ല...

ഈ കൂടിനു മുകളില്‍ തണല്‍ നല്‍കി കൊണ്ട് രണ്ടു വലിയ മരങ്ങളുണ്ട്..സന്ധ്യാ ആവുന്നതോടെ ആ മരത്തിലാകെ അനേകം കിളികളും കാക്കയും ഒക്ക് വന്നു ചേരും .പിന്നെ ആകെ കോലകലമാണ്.താഴെ കൂട്ടില്‍ ഉള്ളവരുടെ ഗതിയെ പറ്റി അവരില്‍ ആരുംചിന്തിച്ചിട്ടുണ്ടാവില്ല.പക്ഷെ സ്വന്തം ദൂരവസ്തയെപറ്റി ചിന്തിച്ച ഒരു ജീവി മാത്രം ഉണ്ടായിരുന്നു..ഹത ഭാഗ്യന ആയ ഒരു പാവം കുരങ്ങന്‍.. ./രാത്രി മുഴുവന്‍ ഉറങ്ങാതെ അവന്‍ അതിനെ കുറിച്ച് അല്ലോചിച്ചു..

നമ്മള്‍ കുറച്ചു പേര്‍ മാത്രം കൂട്ടില്‍ ബാക്കിയുള്ള ജീവികള്‍രാവിലെ ആകുമ്പോള്‍ പോകുന്നു..എത്ര ആലോചിട്ടും അവനു ഉത്തരം കണ്ട്തെത്താന്‍ കഴിഞ്ഞില്ല.ഒരു ദിവസം അവനു ഒരു കാര്യം ശ്രദ്ധയില്‍ പെട്ടൂ. തന്റെ കൂട്ടില്‍ ഉള്ള കോഴികളെ കാണാനില്ല.അവര്‍ ഓരോരുത്തരായി രക്ഷപെടുന്നുണ്ട് ..ഈകൂടില്‍ നിന്നും രക്ഷപെടാനുള്ള വഴി അവര്‍ക്കാരിയമെന്നു ആ കുരങ്ങന്‍ ഉറച്ചു വിശ്വസിച്ചു.പക്ഷെ ആ കോഴികള്‍ പെരും പാമ്പിനുനുള്ള ഭക്ഷണം ആണെന്ന് അവന്‍ ഒരിക്കലും കരുതിയില്ല..മരപ്പട്ടിഈ ലോകത്തില്‍ കൂട് മാത്രമേ ഉള്ളു എന്നാ വിചാരിച്ചു ജീവിതം കഴിച്ചു പോന്നു..മയിലുകള്‍ ആകട്ടേ ആളുകള്‍ തങ്ങളുടെ അടുക്കല്‍ കൂടുതല്‍ ന്നേരം നില്‍ക്കുന്നത് എന്ത് കൊണ്ടാണെന്നും അവര്‍ ചിരിക്കുന്നത് എന്ത് കൊണ്ടാനീനും അറിയാതെ സമയം ചിലവഴിച്ചു .പക്ഷെ മറ്റുജീവികളോട് അസൂയ ഉള്ള ഒരാള്‍ മാത്രമേ ഉണ്ടായിരന്നു .. ... കുരങ്ങന്‍. ..

അവന്‍ മനുഷ്യരുടെ പൂര്‍വികനന്നല്ലോ ..ആ ചീത്ത പേര് അവന്‍ പോലും അറിയാതെ അവന്റെ കുലത്തിനു ചാര്‍ത്തപ്പെട്ടു .തനിക്കും മറ്റു ജ്ജീവികളെ പോലെ സ്വതന്ട്രന്മായി നടക്കാമെന്ന് അവന്‍ സ്വപ്നം കണ്ടു.ആ സ്വപ്നത്തിന്റെ നിറം മാറി.. അവന്റെ കൂട്ടില്‍ പുതിയ പെന്‍ കുരങ്ങു വരുമെന്നും തനീകു കുട്ടികള്‍ ഉണ്ടാവുമെന്നും ഈ കൂട് ഒരു സ്വര്‍ഗമകുമെന്നും അവന്‍ വിചാരിച്ചു മരപട്ടിയെ ഒന്നിനുംകൊല്ലത്തവന്‍ എന്ന് ഉറക്കെ വിളിക്കാം എന്ന് അവനു ോന്നുമായിരുന്നു

തന്‍റെ സ്വപ്നങ്ങളുമായി ജീവിക്കുമ്പോള്‍ ആണ് ഒരു ദിവസം ഒരു വലിയ വണ്ടി കൂടിന്‍റെ മുന്നില്‍ വന്നു നിന്നത്

..ആരൊക്കെയോ എന്തോകെയൂ പറയുന്നു..അവനെ ആരോ പിടിച്ചു ഒരു വലിയ ടെമ്പോയില്‍ കയറ്റി...കുറെ കൂടെ വലിയ കൂടുകള്‍ ഉള്ള മൃഗശലയില്ലേക്ക് ആയിരുന്നു അത്..അവന്‍ ഒരിക്കലും വിചാരിക്കാത്ത കാര്യം..ഒരു വലിയ കൂടില്‍ കുറെ തന്‍റെ വര്‍ഗക്കാര്‍.. സുന്ദരികള്‍ ആയ പെന്‍ കുരങ്ങുകള്‍ അവനു സന്തോഷം അടക്കി വയ്ക്കാനയില്ല. അവനെ ആ രോ ആ കൂടിലേക്ക് പിടിച്ചിട്ടു.ആരും അവനെ ഗൌനിച്ചില്ല..ഒരാളോട് സൗഹൃദംപങ്കു വ്യക്കാന്‍ പോയ്യ അവന്നു ഒരു കനത്ത പ്രഹരം ഏല്‍ക്കെണ്ടിവന്നു .അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവന്‍ കരഞ്ഞു.പക്ഷെ സുന്ദരിയായ ഒരു പെണ്കുരങ്ങു അവനെ ശ്രദ്ധിച്ചു അവള്‍ അവനെ നോക്കിചിരിച്ചു..അവന്‍ കരച്ചില്‍ നിര്‍ത്തി ..ചെറുതായി ഒന്ന് ചിരിച്ചു......

അവന്‍ വീണ്ടും സ്വപ്നം കാണാന്‍ തുടങ്ങി...

സിഗരറ്റ്

സിഗരറ്റ്
----------------
സിഗരറ്റ് വലി തുടങ്ങിയത് എന്നാണ് എന്ന് കൃത്യമായി പറയുക പ്രയാസം തന്നെ.പക്ഷെ ആദ്യമായി പുക എടുത്തപ്പോള്‍ ശ്വാസകോശ ഭിത്തികളില്‍ അവ സൃഷ്ട്ടിച്ച പ്രകമ്പനം ഇന്നും ഓര്‍ക്കുന്നു.ചുണ്ടിന്‍റെ അറ്റത്ത്‌ എരിഞ്ഞു ത്തീരുന്ന ചിന്തകളുടെ കൂമ്പാരമാണ് സിഗരറ്റ് എന്ന് പലപ്പോഴും തോന്നാറുണ്ട്.ഒരു നിമിഷം കൊണ്ട് കത്തി ജ്വലിച്ചു മണ്ണിനെ സ്പശിക്കുന്നവ്‌..... .................കഥ അവിടെ തീരുമോ . ഇല്ല.

സിഗരറ്റ് വലി നിര്‍ത്താന്‍ വ്രതമെടുത്ത സുഹൃത്തുകളുടെ ഒരു നിരതന്നെ എനിക്കുണ്ട്.ഒരു തവണ വലിക്കുമ്പോഴും ഇന്നു ഇതു മൂന്നാമത്തെ സിഗരറ്റാണ്.പണ്ട് ആയിരുന്നെങ്കില്‍ ഒരു പാകെറ്റ് തീര്‍ത്തെന്നെ എന്നു പറയുന്നവരാണ് പലരും.

" ഒരു സിഗരറ്റ് വലിചില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമോ?...."

ജാനകി ജെസ്റ്റിനോട് ചോദിക്കും.. ഞാന്‍ ഓര്‍ക്കുന്നു

ആയിടെയാണ് പൊതു സ്ഥലത്ത് പുകവലി നിരോധിച്ചു കൊണ്ടുള്ളനിയമം പ്രാബല്യത്തില്‍ വരുന്നത് .അതിനു ശേഷം ചാരം പെട്ടികടകളുടെ സമീപത്തുള്ള തണല്‍ മരങ്ങളുടെ ചോട്ടിലും സ്മോകേര്‍ കോര്നെരുകളിലും മാത്രമായി ഒതുങ്ങി.
ലങ്ങ്‌ കാന്‍സര്‍ പിടിപെട്ട ദിവാകരേട്ടന്‍ പറയുകയുണ്ടായി.

"അടുത്ത മഴയ്ക്ക് യാക്കര പുഴാ നിറഞ്ഞിട്ടു വേണം വേനുന്റെ ഷാപ്പിന് കരയില്‍ ഇരുന്നു ഒന്ന് വലിക്കാന്‍.
മഴയും ഒലിച്ചിറങ്ങുന്ന വെള്ളവും കാറ്റും തണുപ്പും ആ ഓലപ്പെരേം..ഞാന്‍ ഉണ്ടാവൂ ആവ്വോ അടുത്ത മഴയ്ക്ക്......."

ഒരു ചുംബനത്തിനു അപ്പുറം അചേതനമായ ഈ സിഗരറ്റ് എന്തു പ്രതികാരമാണ് മനുഷ്യരാശിയോട് ചെയ്യുനത്..

ഒന്ന് നില്ക്കാന്‍ പോലും സമയമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യനെ മരച്ചുവട്ടിലും സ്മോകെര്സ് റൂമിലും തളചിടുകയോ.....

അതോ...

ഇല്ല...ഇനി ഒന്നും പറയാനില്ല .........കഥ അവസാനിക്കുകയാണ്....

എന്‍റെ കയ്യിലുണ്ടായിരുന്ന സിഗരറ്റിന്റെ അവസാന ചാരവും വീണു.അത് കത്തിയെരിഞ്ഞ ചിന്തകള്‍ ഈ താളുകളിലും.......

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഡയറി കുറുപ്പില്‍ നിന്നും

ഇതളുകള്‍ക്ക്‌ പിന്നില്‍ ഒളിച്ചിരുന്നവര്‍

ഇതളുകള്‍ക്ക്‌ പിന്നില്‍ ഒളിച്ചിരുന്നവര്‍
--------------------------------------------------------------------------------------------

നിര്‍ത്താതെ മഴ പെയ്യുന്ന, എണ്ണിയാല്‍ ഒടുങ്ങാത്ത പൂക്കള്‍ നിറഞ്ഞ ,ഇലകള്‍ തളിര്‍ക്കാത്ത മരം നിന്നിരുന്ന തടാകകരയില്‍ ആണ് നീലജാലകം മാത്രമുള്ള ,വാതിലുകള്‍ ഇല്ലാത്ത ,സ്വപ്നങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ആ വീട് ഉണ്ടായിരുന്നത്..പിശാചുക്കളും,കാറ്റും വെളിച്ചവും,ഇരുളും നിഴാലും വെളിച്ചവും കാറ്റും ദേവതകളും പാമ്പും കുതിരകളും പറവകളും സ്വപങ്ങളായി പല തവണ ജലകപടി വരെ വന്നു തിരിച്ചു പോയതാണ്.

ആ വീട്ടില്‍ ആള്‍ താമസമുണ്ടോ എന്ന് ചോദിച്ചാല്‍ അത് എഴുത്‌കരനറിയില്ല....

സ്വപ്നങ്ങള്‍ ശപിച്ചത്‌ കൊണ്ടാന്നത്രേ ആ മരത്തില്‍ ഇലകള്‍ തളിര്ക്കാത്തത്..പൊടുന്നനേ മഴ നിന്ന ഇളം കടു വീശിയിരുന്ന ആ സായാഹ്നത്തില്‍ ഒരു വണ്ട്‌ പതിനായിരം പൂക്കളില്‍ ,കൃത്യം പറഞ്ഞാല്‍ അറുപത്യേഴു തവണ തേന്‍ കുടിക്കാന്‍ പാറി കളിച്ചു..ഇതളുകള്‍ പൊഴിഞ്ഞു കൊണ്ടിരുന്ന ഒരു പൂവിന്റെ തേന്‍ സഞ്ചിയില്‍ അതിന്‍റെ കൊമ്പുകള്‍ നനച്ചപ്പോള്‍ കാലങ്ങളായി ഇലകള്‍ ഇല്ലാതെ നിന്ന വൃക്ഷത്തില്‍പുതു നാമ്പുകള്‍പൊടിഞ്ഞപ്പോള്‍ ,ആ വണ്ട്‌ അതി സുന്ദരിയായ ഒരു യുവതിയായി മാറി..അവളുടെ ചുണ്ടില്‍ തേന്‍ ശകലങ്ങള്‍ പാടി പിടിച്ചിരുന്നു..അവളുടെ കണ്ണുകളില്‍ എഴു കടലുകളുടെ ശാന്തത അലയടിച്ചു.പൂക്കള്‍ അസുയമുലം തലതാഴ്ത്തി നിന്നു .അത്ര സുന്ദരി ആയിരുന്നു അവള്‍.......

കാറ്റ് അവളുടെ കവിളുകളില്‍ചുംബിക്കാന്‍ വിഫല ശ്രമം നടത്തീ..
അവളെ പുണരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ത്ടകതിനെ ഓളങ്ങള്‍ഗദ്ഗദം പറഞ്ഞു..

അവള്‍ നടന്നു നീല ജാലകത്തിനരികില്‍ എത്തി..

അവളുടെ കയ്യില്‍ സ്പര്‍ശിക്കാന്‍ അക്കം കുട്ട്യിയ കാറ്റ് അവളുടെ കൈകളാല്‍ ആ ജനാല തുറന്നു..

ആ മാത്രയില്‍ ഇതളുകളില്‍ മറഞ്ഞിരുന്ന സ്വപ്‌നങ്ങള്‍ പൊടുന്നനേ ആ മുറിയില്ലേക്ക് തള്ളി കയറി..

ആരാണ് ആ മുറിയില്‍............ ......

അതാ ഒരാള്‍....

അയാള്‍ ജലകപ്പടിയില്ലേക്ക് നടന്നു വന്നു..

വര്‍ഷങ്ങളായി അനുഭവിച്ച യഥാര്‍ത്യത്തിന്‍റെ വിരസതയുടെ പാടുകള്‍ അയാളുടെ മുഖത്തകമാനം ചുളിവുകള്‍ വീഴ്ത്തിയിരുന്നു..
അവളുടെ ചുണ്ടുകളില്‍ അയാളുടെ നോട്ടം പതിഞ്ഞതും ,മനുഷ്യ സഹജമായ ഒരു വികാരം അയാളെ അകെ കീഴ്പെടുത്തയതും
താന്‍ സ്വപനം കാണുകയാണ് എന്ന യഥാര്‍ത്ഥ്യം അയാള്‍ മനസിലാക്കിയതും ഒരുമിച്ചായിരുന്നു...

അയാള്‍ അവസാനമായി മനസിലാക്കിയ യഥാര്‍ത്ഥ്യം...

പിന്നീടൊരിക്കലും അയാള്‍ ആ സ്വപ്നത്തില്‍ നിന്നു ഉണര്‍ന്നില.

....ഒരിക്കലും...

പ്രണയം മറന്ന രാത്രി

പ്രണയം മറന്ന രാത്രി
---------------------------

പുറത്തു മഴ നിര്‍ത്താതെ പെയ്ത അപരാഹ്നത്തില്‍ ചില്ലു ജാലകത്തില്‍ മഴ ത്തുളികള്‍ അപരിചിതരെ പോലെ അങ്ങുമിങ്ങും പരതി നടന്നപ്പോള്‍
വെലോസിറ്റ് ബാറില്‍ അരണ്ട വെളിച്ചം അരിച്ചിറങ്ങുന്ന മൂലയില്‍,
ഉമ തുര്‍മാന്‍ കമഴ്ന്നു കിടന്നു ,ന്ന ,നിഗൂഡമായ നോട്ടതോടേ ചുണ്ടുകളില്‍ ചിരി തളച്ചിട്ട,കഞാവ് വലിക്കുന്ന, പള്‍പ്പ് ഫിക്ഷന്‍ എന്ന സിനിമയിലെ മനോഹരമായ രംഗം ആലേഖനം ചെയ്ത ഫോട്ടോയുടെ സമിപത്തുള്ള കസേരയില്‍ അവര്‍ ഇരുന്നു.

ജിജു എന്‍റെ കയ്യില്‍ ഒന്നുമില്ല ..പക്ഷേ സ്ഥിരബുദ്ധി വീണ്ട് എടുക്കണമെങ്കില്‍ എനിക്ക് പുറത്തു പെയ്യുന്ന മഴയോളം മദ്യം അകത്താക്കണം. അതിനുള്ള പണത്തിനു നീ കണക്കു വയ്ക്കരുത്.

നിനക്ക് എന്താണ് വേണ്ടത് ..ബിയറോ അല്ലെങ്കില്‍ വേണ്ട മഴയല്ലേ വിസ്കി കഴിക്കാം.

എവിടെയൊക്കെയോ ചുറ്റിത്തിരിഞ്ഞു വെയിറ്റര്‍ അടുതെത്തി.

ഒരു ഹാഫു വിസ്കി സീസര്‍ .. ഒരു പോര്‍ക്ക് വരട്ടിയത്..ഒരു കരിമീന്‍ ഇലയില്‍ വച്ച് പൊള്ളിച്ചത് ..ഒരു പാകെറ്റ് കിംഗ്സ്.

എടാ അജു.

എഴുതാന്‍ വേണ്ടി ജീവിതം കളയാന്‍ തീരുമാനിച്ചവനാണ് നീ.
കളയന്നു വച്ച ഞാന്‍ പറഞത് വെറുതേ കളയാന്‍ എന്നല്ല ..നീ ഈ ഫോട്ടോ കണ്ടോ.. ഉമ തുര്‍മാന്‍ കമഴ്ന്നു കിടക്കുന്നത് കണ്ടോ..ടുരെന്റിണോ എന്നാ സംവിധായകന്‍ അവള്‍ അങ്ങേരുടെ മ്യുസ് അന്നെന്നാണ് പറഞ്ഞത്.

എന്നുവച്ചാല്‍ കലാപരമായ സര്‍ഗാത്മകതായേ ഉണര്‍ത്തുന്ന സ്ത്രീ..

തികച്ചും സഭ്യമായ ഒന്ന്..

അവള്‍ ഗര്‍ഭിണി ആയപ്പോള്‍ അയാള്‍ വര്‍ഷങ്ങളോളും കില്‍ ബില്‍ എന്നാ സിനിമയ്ക്കു വേണ്ടി കാത്തിരുന്ന ചരിത്ര മുണ്ട്.അത് പോലെ വല്ലതും ഓക്കേ എഴുത്ത്. അല്ലാതെ വെറുതെ..

ആനെ വാല പല്‍ ജാനേ വാല ഹേ..

നീ വിസ്കി കഴിച്ചേ.

.
ഒരു ചുംബനത്തിന്‍റെ മാര്‍ദവത്തോടെ തന്നുതുറഞ്ഞ വിസ്കി ഇറക്കിയ ശേഷം അജു പറഞ്ഞു.

പ്രണയം തികച്ചും സ്വകാരിയമായ നിക്ഷേപമാണ്..ഒരിക്കലുംതിരിച്ചുകിട്ടത്തതും ഉപയോഗിക്കനവതതുമായ നിക്ഷേപം.ബോധത്തിന്റെ വിളരിയതും മങ്ങിയതുമായ കോണുകളില്‍ നിന്നും ജനിക്കുന്ന സങ്കല്‍പ്പങ്ങളുടെ കൂമ്പാരം..ആ അര്‍ദ്ധ സത്യങ്ങളുടെ നിറപകിട്ടാര്‍ന്ന ഊഷ്മളതയില്‍ ഒരു വേള ഞാന്‍ എന്നെ മറന്നു പോയി.മുങ്ങിനിവരാന്‍ പ്രയാസമേറിയ അഗാധതയില്‍ ഞാന്‍ താഴ്ന്നു പോയി.

അജു..നിര്‍ത്ത്..പുറത്തു മഴപെയ്യുന്നതൊന്നും ഞാന്‍ നോക്കില്ല..
ഇറങ്ങി പോകും.

നീ അത് കൂടെ കഴിച്ചു വല്ലതും എഴുതി നിറക്കാന്‍ നോക്ക്..

തര്കൊവ്സ്കി പറഞ്ഞ പോലെ നീ ആദ്യത്തവനും അല്ല അവസാന ത്തവനും അല്ല.

അജു മുരിയില്ലേക്ക് നടന്നു.

ആ നനഞ്ഞ വസ്ത്രങ്ങളുമായി അവന്‍ ആ മുറിയുടെ തണുപ്പുല്ലെക്കും അതിനപ്പുറത്തുള്ള ഇരുട്ടിലേക്കും ശാന്തമായി നൂഴ്ന്നു കയറി.

ആ രാത്രിയുടെ നിറവില്‍ ഒരു മുറിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ സുസ്ഥിതമായ അസോസ്വ്തതയുടെ നടുവില്‍ ഏകാന്തതയുടെ നനുത്ത വിരല്‍ സ്പര്‍ശവുമായി ഇനിയും കടന്നുപോകന്നുള്ള നിമിഷങ്ങളുടെ കാത്തിരുപ്പു അയാള്‍ തുടര്‍ന്നു..

ആ നിമിഷങ്ങളുടെ മാത്രകളില്‍ എവിടെയോ അജു അവളെ കുറിച്ച് ഓര്‍ത്തു..........

ഒരു രക്ഷകനെ പോലെ അനന്തതയില്‍ നിന്നും ഉറക്കമെത്തും എന്ന തോന്നലുണ്ടയപ്പോഴും കൈ വിട്ടു പോകുന്ന മനസിനെ വരികളില്‍ തളച്ചിടാന്‍ അയാള്‍ പാടുപെടുന്നുണ്ടായിരുന്നു...
ഡേവിഡ്‌ ഏട്ടാ കിംഗ്‌ ഫിഷെര്‍ ഉണ്ടോ ചില്ട് എന്ന ഡയലോഗ് കേട്ടാണ് ഒരു നാശം പിടിച്ച ദിവസത്തിന് ഇരുള്‍ വീണപ്പോള്‍ മുറിയില്ലെക്ക് കയറിച്ചെന്നത്‌. 

കഴിഞ്ഞ ജന്മത്തിലേ അരണ്ട വെളിച്ചത്തില്‍ തുറന്ന ജനാലക്കരികില്‍ ഇരുന്നു, വിലയിരുത്തുന്ന വിഡ്ഢികളെ ഓര്‍ത്തു പരിഹസിച്ചു ചിരിച്ചു ഒരിക്കലും നടക്കാത്ത കുറച്ചു തീരുമാനങ്ങള്‍ എടുത്തു തണുത്ത കാറ്റും കൊണ്ട് ബൈക്കിന്‍റെ പുറകില്ലിരുന്നു ആകാശം കണ്ടു മുറിയുടെ വിരസതുമായി ഒളിചു കളി നടത്താന്‍ തുടങ്ങിയേനെ.

പക്ഷെ ഈ ജന്മത്തിലോ ...

നേരെ അടുകളയില്‍ പോയി കഞ്ഞി ഉണ്ടാക്കി..ഇന്നും ഓംലെറ്റ്‌ മരചിടാന്‍ വിഫല ശ്രമം നടത്തി.തണുത്ത മോരും ഉപ്പിലിട്ടതും ഓംലെറ്റ്‌ കഞ്ഞിയും തുറന്ന ജനയിലേ മഴയും

ചുടുള്ള കഞ്ഞി സംതൃപ്തിയോടെ കഴിക്കുമ്പോള്‍ ജീവിച്ചിരിക്കുന്നു എന്നാ മനോഹരമായ അവസ്ഥയില്‍ എല്ലാ അബദ്ധ ധാരണകളും ദൂരെ എവിടെയോ പോയി മറയുന്നു..ഇരുളിലും ദിവസത്തിന് നിറങ്ങള്‍ പടരുന്നു

നിങ്ങള്‍ അയാള്‍ ആവുമ്പോള്‍

നിങ്ങള്‍ അയാള്‍ ആവുമ്പോള്‍
--------------------------------------------------------------------------------------

ഞാന്‍ എന്ന സംബോധന എത്ര മാത്രം ആത്മാംശം കലര്‍ന്നതാണ്.
പരിചയപ്പെടുന്ന വ്യക്തികളില്‍ അവരുമായി പങ്കുവയ്ക്കുന്ന മുല്യമുള്ളതും ,ചിലപ്പോള്‍ നിരര്‍ത്ഥകാവുമായി ഭവിക്കാറുള്ള കാര്യങ്ങളില്‍,സത്യമാണെന്നു വിശ്വസിച്ചു പറയുന്ന നുണകളില്‍,ശരിയാണെന്ന് ധരിച്ചു ചെയ്യുന്ന തെറ്റുകളില്‍ ഞാന്‍ 
വല്ല വിധേനയും കടന്നുകൂടും.

അവിചാരിതമായി വീശിയ കാറ്റുപോലെ കുറസോവയുടെ രാഷമോനിലെ ദ്രിശ്യങ്ങള്‍ മനസ്സില്‍ സ്ഥാനം പിടിച്ചു.

ആത്മാംശത്താല്‍ വിഷലിപ്ത്തമകാത്ത നിഷ്പക്ഷമായ ഒരു വിലയിരുത്തെല്‍ സാധ്യമാണോ.അതില്‍ നിന്ന് വീണ്ടു കിട്ടുന്ന തിരിച്ചറിവ് ജീവിതത്തെ എതെങ്കില്ലും ദിശയില്ലേക്ക് നയിക്കുമോ.സൗഹൃദത്തില്‍ , പ്രണയത്തില്‍ , , ബന്ധങ്ങളില്‍ , സ്വകാര്യവും അല്ലാത്തതുമായ ദുഃഖങ്ങളില്‍, മരണത്തില്‍ ഈ ഞാന്‍ കടന്നു കൂടുന്നത് എങ്ങനെയാണു.

മാര്‍കേസിന്റെ മാജിക്കല്‍ റിയലിസം നുകര്‍ന്ന് അതിലെ ഒരു കഥാപാത്രമായി എന്നിലെ ഞാന്‍ എടുത്തുമാറ്റി , എന്‍റെ ചുറ്റ്പാടിലേ ഏതോ ഒരാളിലെ ഞാനായി ലോകത്തെ വീക്ഷിക്കാന്‍ കഴിഞ്ഞുഇരുന്നെങ്കില്‍........

ഒരു ദീര്‍ഘ യാത്ര കഴിഞ്ഞ ഒരാള്‍ വളരെ കാലത്തിനു ശേഷം , സ്വന്തം മുറിയില്‍ എത്തുമ്പോള്‍ തോന്നുന്ന അനിര്‍വചിയമായ അവസ്ഥയുടെ ഒടുവില്‍ എന്നാ പോലെ ,നിങ്ങളിലേ ഞാന്‍ വീണ്ടെടുക്കുന്നതോടെ കഥക്ക് അര്‍ത്ഥമുണ്ടാവുന്നു..

കാരണം ലളിതമാണ് ....നിങ്ങള്‍ നിങ്ങളാണ്...

വിരഹം

വിരഹം
---------------------------------------

നിഴലും നിറവും മലരും മണവും 

ഇനിയും പകരു നുകരാൻ മനമായ് 

അണയും സഖി , നിൻ കേശം സുഭഗം 

അതിലോലം ശാന്തം നിൻ മൃദു സ്മേരം 

ദീപം നിശയിൽ തെളിയും നിമിഷം

ഭാവം ലളിതം തവ പാദ ചലനം

അധരം പകരും അമൃതം മധുരം

വദനം നിറയും ലാസ്യം മൂകം

കാലം ക്ഷണികം സ്വപ്നം ദീർഘം

തീവ്രം വിരഹം കലുഷം ഗഗനം

മിഴികൾ നിറയും ആർദ്രം ബാഷ്പം

ചിറകായ് ശലഭം , പ്രണയം ശോകം

നിഴലും നിറവും മലരും മണവും

ഇനിയും പകരു നുകരാൻ മനമായ്

അണയും സഖി , നിൻ കേശം സുഭഗം

അതിലോലം ശാന്തം നിൻ മൃദു സ്മേരം